'തല്ലുകൊള്ളുന്ന വില്ലൻ വേഷത്തിൽ പോയി തലവെക്കില്ല, എന്നെ വെടിവച്ചാണ് കൊല്ലുന്നത്'; വിക്രത്തിലെ വേഷത്തേക്കുറിച്ച് ചെമ്പൻ വിനോദ്

'അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ'
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ല‌യാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ചെമ്പൻ വിനോദ്. നായകനും വില്ലനും കോമഡി കഥാപാത്രവുമെല്ലാമായി താരം നിറഞ്ഞു നിൽക്കുകയാണ്. കമൽഹാസനേയും ഫഹദ് ഫാസിലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിലും ചെമ്പൻ അഭിനയിക്കുന്നുണ്ട്. വില്ലൻ കഥാപാത്രമായാണ് താരം എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. 

അടിയില്ല, വെടിവച്ചാണ് കൊല്ലുന്നത്

പുതിയ ചിത്രം ഭീമന്റെ വഴിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിക്രത്തിലെ വില്ലനെക്കുറിച്ചുള്ള ചോദ്യമെത്തിയത്. അതൊരു വില്ലൻ വേഷമാണ്. അത്രയേ എനിക്ക് പറയാൻ സംവിധായകന്‍ അനുവദിച്ചിട്ടുള്ളൂ എന്നായിരുന്നു താരത്തിന്റെ ആദ്യ മറുപടി. തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ എന്നു ചോദിച്ചതോടെയാണ് ചെമ്പൻ വിനോദ് രസകരമായ മറുപടി നൽകിയത്. 

അടികൊള്ളുന്ന വില്ലൻ വേഷത്തിന് താൻ തലവെക്കില്ല എന്നാണ് താരം പറഞ്ഞത്. ‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല. ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ.  അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്. ’ ചെമ്പന്റെ മറുപടി കേട്ടതോടെ കൂടിയിരുന്ന കുഞ്ചാക്കോ ബോബൻ ഉൾപ്പടെ എല്ലാവരും ചിരിയായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

ഭീമന്റെ വഴിയുടെ തിരക്കഥാകൃത്ത്

അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത 'ഭീമന്‍റെ വഴിയുടെ തിരക്കഥാകൃത്താണ് ചെമ്പൻ വിനോദ്. കൂടാതെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമൊപ്പം ചെമ്പൻ വിനോദ് സംവിധാനവും നിർവഹിക്കുന്നുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com