നവദമ്പതികൾ കോഹ് ലിയുടേയും അനുഷ്കയുടേയും അയൽക്കാർ; ഇനി ആ ശല്യമുണ്ടാകില്ലല്ലോയെന്ന് അനുഷ്ക

വിവാഹശേഷം മുംബൈയിലെ ജുഹുവിലെ കടലിനോട് ചേര്‍ന്നുള്ള അ്പപാര്‍ട്ട്‌മെന്റിലേക്ക് ഇവര്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മുംബൈ; വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായതിന്റെ ആഘോഷത്തിലാണ് ബോളിവുഡ് സിനിമാ ലോകം. ഇന്നലെ ഇരുവരുടേയും വിവാഹചിത്രം പുറത്തെത്തിയതോടെ നിരവധി താരങ്ങളാണ് ആശംസകൾ കുറിച്ചത്. നടി അനുഷ്ക ശർമ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച താരം ഇരുവരുടെ പുതിയ വീടിനെക്കുറിച്ചുള്ള വിവരവും പങ്കുവച്ചിട്ടുണ്ട്. 

പുതിയ അയൽക്കാരെ സ്വാ​ഗതം ചെയ്ത് അനുഷ്ക

വിക്കിയും കത്രീനയും തങ്ങളുടെ പുതിയ അയൽക്കാരാണെന്നാണ് താരം വ്യക്തമാക്കിയത്. ഇവർ പുതിയ വീട്ടിലേക്ക് മാറുന്നതോടെ അവിടെ നടക്കുന്ന പണിയുടെ ശബ്ദം കേൾക്കേണ്ടി വരില്ലല്ലോ എന്നാണ് അനുഷ്ക ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. 'രണ്ടുപേര്‍ക്കും ഒന്നിച്ചുള്ള സന്തോഷ ജീവിതം നേരുന്നു, സ്നേഹവും പരസ്പരധാരണയും ഉണ്ടായിരിക്കട്ടെ, ഒപ്പം സന്തോഷമുണ്ട് നിങ്ങള്‍ വിവാഹം കഴിച്ച് പുതിയ വീട്ടിലേക്ക് ഉടന്‍ മാറുന്നതില്‍. നിങ്ങളുടെ വീട്ടില്‍ നടക്കുന്ന നിർമാണ പണികളുടെ ശബ്ദം ഇല്ലാതാകുമല്ലോ'- ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്ക പറയുന്നു. കത്രീനയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. 

വിവാഹശേഷം താമസിക്കുക ജുഹുവിൽ

വിവാഹശേഷം മുംബൈയിലെ ജുഹുവിലെ കടലിനോട് ചേര്‍ന്നുള്ള അ്പപാര്‍ട്ട്‌മെന്റിലേക്ക് ഇവര്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊഹ് ലിക്കും അനുഷ്‌കയ്ക്കും ഇതേ ബില്‍ഡിങ്ങില്‍ രണ്ട് നിലകള്‍ സ്വന്തമായുണ്ട്. വിവാഹത്തിന് മുന്‍പ് സഹോദരി ഇസ്‌ബെല്ലയ്‌ക്കൊപ്പം അന്ധേരിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താരം താമസിച്ചിരുന്നത്. കുടുംബത്തിനൊപ്പം അന്ധേരിയില്‍ തന്നെയായിരുന്നു വിക്കി കൗശലും.

ഇന്നലെയായിരുന്നു രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിൽവച്ച് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്.  മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com