'ജൂനിയർ എൻടിആറിനുള്ള പെർഫെക്ട് മറുപടി'; 'തമിഴ് മുരുകനു'മായി ധനുഷും വെട്രിമാരനും, ഫസ്റ്റ് ലുക്ക് പുറത്ത്

എഐയിൽ നിർമിച്ച പ്രഖ്യാപന വിഡിയോയും ടീം പുറത്തുവിട്ടു.
Thamizh Murugan
Thamizh Murugan വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ട് എത്തുന്നു എന്ന് പറയുമ്പോൾ തന്നെ സിനിമാ പ്രേക്ഷകർക്ക് വാനോളം പ്രതീക്ഷകളുണ്ടാകും. തങ്ങളെ തൃപ്തിപ്പെടുത്തുന്ന എന്തെങ്കിലും ഒന്ന് സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് നൂറ് ശതമാനം ഉറപ്പാണ്. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തുകയാണ് ഈ ഹിറ്റ് കോമ്പോ. 'തമിഴ് മുരുകൻ' എന്നാണ് ചിത്രത്തിന്റെ പേര്.

എഐയിൽ നിർമിച്ച പ്രഖ്യാപന വിഡിയോയും ടീം പുറത്തുവിട്ടു. ആൾക്കൂട്ടത്തിന് നടുവിൽ 'വേൽ' കയ്യിലേന്തി ആനപ്പുറത്തിരിക്കുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാവുക. അറിവുമതിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീതം.

അതേസമയം മുരുകനെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു തെലുങ്ക് ചിത്രവും ഇതോടൊപ്പം ചർച്ചയായി മാറുകയാണ്. ജൂനിയർ എൻടിആർ നായകനായെത്തുന്ന ചിത്രമാണിത്. ജൂനിയർ എൻടിആറും സംവിധായകൻ ത്രിവിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തമിഴ്നാട്ടിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

'ഭ​ഗവാൻ മുരുകൻ ജനിച്ചത് ഉത്തരേന്ത്യയി'ലാണ് എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് വിവാദമായി മാറിയത്. എന്നാൽ ഇതിനുള്ള മറുപടിയാണോ ധനുഷിന്റെ പുതിയ ചിത്രം എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചർച്ച.

ജൂനിയർ എൻടിആറിനും സിനിമയ്ക്കും നൽകിയ ഏറ്റവും ഉചിതമായ മറുപടി എന്നാണ് പലരും കുറിക്കുന്നത്. ‘പൊള്ളാതവൻ’, ‘ആടുകളം’, ‘വട ചെന്നൈ’, ‘അസുരൻ’ എന്നീ സിനിമകൾക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

Thamizh Murugan
സോഷ്യൽ മീഡിയ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ; ഹോസ്റ്റല്‍ വാതില്‍ തുറക്കുന്നു! 'മഹാരാജ ഹോസ്റ്റൽ' ജൂലൈ 24 ന്
Thamizh Murugan
'കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍'; രമേശ് ചെന്നിത്തലയോട് അന്‍സിബ
Thamizh Murugan
'അമ്മ അച്ഛനെ തല്ലി'; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു; അഹാന നിന്നത് കുടുംബത്തിന് വേണ്ടി, വെറുപ്പ് അര്‍ഹിച്ചിരുന്നില്ല!
Summary

Actor Dhanush's Thamizh Murugan first look is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com