രജനിയുടെ സുഹൃത്ത്, രഘുവരനെ സിനിമയിലെത്തിച്ചു, ലിയോ റിവ്യുവിലൂടെ വൈറല്‍; നടന്‍ സത്യേന്ദ്ര അന്തരിച്ചു

15 ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Sathyendra
Sathyendra
Updated on
1 min read

നടനും സിനിമാ നിരൂപകനുമായ എസ് സത്യേന്ദ്ര അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലായി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

Sathyendra
'അപ്പു എങ്ങനെ സിനിമ ചെയ്യാതിരിക്കാമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്'; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

ചെന്നൈയിലെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം സത്യേന്ദ്രയുടെ ബെംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ പൊലീസ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Sathyendra
'പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?'; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ കാലത്തിന് സോഷ്യല്‍ മീഡിയ റീലുകളിലൂടെയാണ് സത്യേന്ദ്രയെ പരിചയം. എന്നാല്‍ സിനിമാ ലോകത്ത് അപരിചിതനല്ല സത്യേന്ദ്ര. രജനീകാന്തിന്റെ കരിയറിന്റെ തുടക്കകാലത്തെ യാത്രകളില്‍ സത്യേന്ദ്രയുമുണ്ടായിരുന്നു. രഘുവരന് ഹരിഹരന്‍ ചിത്രം ഈളവത്തു മനിതനിലേക്ക് എത്തിക്കുന്നതും സത്യേന്ദ്രയായിരുന്നു.

സഹനടനായും ചെറിയ വേഷങ്ങളിലും സത്യേന്ദ്ര വേഷമിട്ടിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള സത്യേന്ദ്ര വളര്‍ന്നത് കര്‍ണാടകയിലാണ്. 'മണ്‍വാസനൈ', 'കമതാമ കന്യം കന്നഡ', 'സത്യ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ല്‍ വസന്ത ബാലന്‍ സംവിധാനം ചെയ്ത 'ജയില്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുള്‍പ്പെടെ ഏഴ് ഭാഷകളിലായി 60ലധികം സിനിമകളിലും 150ലധികം ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 15 ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Summary

Actor-Youtuber Sathyendra passes away. He became famous for Leo review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com