രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം, 2024 മുതല്‍ പിന്നാലെ നടന്നു ശല്യം ചെയ്യുന്നു; വെളിപ്പെടുത്തി ആദിലയും നൂറയും

അറിയുന്നൊരു വ്യക്തിയുടെ വീട്ടില്‍ പോയും ഞങ്ങളുടെ അഡ്രസ് ചോദിച്ചു
Noora and Adhila
Noora and Adhila
Updated on
1 min read

പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന യുവാവിനെതിരെ ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണെന്നാണ് ഇരുവരും പറയുന്നത്. തങ്ങള്‍ രണ്ടു പേരേയും ഒരുമിച്ച് കല്യാണം കഴിക്കണമെന്നാണ് അയാള്‍ പറയുന്നതെന്നും താരങ്ങള്‍ പറയുന്നു.

Noora and Adhila
എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു; മുന്‍ ഭാര്യയുമായി വീണ്ടും പ്രണയത്തില്‍; ഒരുമിപ്പിച്ചത് എന്തെന്ന് ഗുല്‍ഷന്‍ ദേവയ്യ

''2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നു. രണ്ടു പേരേയും കൂടി കല്യാണം കഴിക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഞങ്ങള്‍ അവഗണിച്ച് വിടുകയായിരുന്നു. മുമ്പും ഇതുപോലുള്ള മെസേജുകള്‍ വരാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ആകുമ്പോള്‍ അങ്ങനെ പലതും വരുമെന്ന് കരുതി അവഗണിക്കുകയായിരുന്നു'' താരങ്ങള്‍ പറയുന്നു.

Noora and Adhila
'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

''ബിഗ് ബോസിന് മുമ്പ് ഞങ്ങള്‍ കൊളാബ് ചെയ്‌തൊരിടത്ത് പോയി ഞങ്ങളുടെ അഡ്രസൊക്കെ ചോദിച്ചിരുന്നു. അയാളുടെ ഫോട്ടോ ഞങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. പിന്നീട് പരാതി എഴുതിയതാണ്. പക്ഷെ അപ്പോഴാണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ'' ആദിലയും നൂറയും പറയുന്നു.

''അറിയുന്നൊരു വ്യക്തിയുടെ വീട്ടില്‍ പോയും ഞങ്ങളുടെ അഡ്രസ് ചോദിച്ചു. അവരുടെ പ്രൈവസി മാനിക്കാതെ, അവിടെ നിന്നും പോകാന്‍ തയ്യാറാകാതെ നിന്നു. ഈയ്യടുത്ത് ഒരു പരിപാടിയില്‍ വച്ച് മന്ത്രിയെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പരാതിപെടണമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു''.

ഇപ്പോള്‍ പ്രൊമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും അയാള്‍ വന്നു. പൊലീസില്‍ വിവരം അറിയിച്ചു. അവരത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കരുതുന്നുവെന്നും താരങ്ങള്‍ പറയുന്നുണ്ട്.

Summary

Bigg Boss stars Adhila and Noora says a guy has been stalking them since 2024. He wants to marry both.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com