

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുൻ പേഴ്സൺ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിൽ. ആലിയയിൽ നിന്ന് 76 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക അറസ്റ്റിലായത്. ജുഹു പൊലീസ് ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലുമായി 76 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയതായാണ് ആരോപണം.
ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23-ന് ജുഹു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. 2021 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.
2021 മുതൽ 2024 വരെ ആലിയയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു വേദിക. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്. വ്യാജ ബില്ലുകൾ തയ്യാറാക്കിയ ശേഷം ആലിയയിൽ നിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രൊഫഷണൽ ടൂളുകൾ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്. ആലിയയിൽ നിന്ന് ഒപ്പു വാങ്ങിയ ശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വേദിക പണം കൈമാറിയിരുന്നത്.
ഇതിനുശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതിനു പിന്നാലെ വേദിക ഒളിവിൽ പോയിരുന്നു. രാജസ്ഥാൻ, കർണാടക, പുനെ എന്നിവടങ്ങളിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. ചൊവ്വാഴ്ച ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വേദികയെ വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. 2021 ലാണ് ആലിയ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് ആരംഭിക്കുന്നത്. ആലിയ തന്നെ നായികയായെത്തിയ ഡാർലിങ്സ് എന്ന ചിത്രമായിരുന്നു ആദ്യം നിർമിച്ചത്.
Bollywood Actor Alia Bhatt Ex PA arrested for duping her of Rs 76 lakh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates