'എനിക്ക് നീതി കിട്ടിയില്ല, എന്റെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ല'; ജനറല്‍ ബോഡിയില്‍ ആഞ്ഞടിച്ച് അന്‍സിബ

നീതി ലഭിക്കാത്തതിനാലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ
Ansiba
Ansibaഇൻസ്റ്റ​ഗ്രാം
Updated on
1 min read

താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആഞ്ഞടിച്ച് നടി അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. തനിക്ക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ വ്യക്തമാക്കി.

അതേസമയം അമ്മയുടെ ഭരണ സിമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചിരിക്കുകയാണ്. ഭരണ സമിതി പിരിച്ചു വിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം തന്നെ രാജിവച്ചതായി നടി ശ്വേത മേനോന്‍ അറിയിച്ചു. തനിക്ക് വ്യക്തിത്വമുണ്ടെന്നും ആരുടേയും കളിപ്പാവ ആകാന്‍ തയ്യാറല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. അജണ്ട വച്ച് താരങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നതായും ശ്വേത ആരോപിച്ചു.

കുറ്റാരോപിതര്‍ സംഘടന തിരിച്ചു പിടിക്കുകയാണ് ചെയ്തതെന്നും ശ്വേത. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളൂ. തനിക്ക് പാവയായി തുടരാനാകില്ലെന്നും ശ്വേത പറഞ്ഞു. ജനറല്‍ ബോഡിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഭരണസമിതി രാജിവച്ചത്.പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ 13 അംഗ ഭരണസമിതിയാണ് രാജിവച്ചത്.

ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് ഭരണസമിതിയുടെ രാജി. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. നിലവിലെ ഭരണസമിതി രാജിവച്ചതോടെ അഡ്‌ഹോക്ക് കമ്മിറ്റി ഭരണം മുന്നോട്ട് കൊണ്ടുപോകും. അവിശ്വാസ പ്രമേയം വന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ രാജി.

Ansiba
'പാവയായി തുടരാന്‍ ഇല്ല, ഇനി ഞാൻ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും’; പൊട്ടിത്തെറിച്ച് ശ്വേത
Ansiba
'അമ്മ' ഭരണസമിതി രാജിവച്ചു, പകരം അഡ്ഹോക്ക് കമ്മിറ്റി
Ansiba
'ഡയലോഗ് തെറ്റിയാല്‍ പുതുമുഖമായ എന്നോട് സോറി സാര്‍ എന്ന് പറയും'; ഇന്ദ്രന്‍സിനെക്കുറിച്ച് വിഷ്ണു അഗസ്ത്യ
Summary

Ansiba Hassan lashes out at AMMA general body. Says she was not even heard.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com