'എന്നെ 10 മിനിറ്റ് കാണാന്‍ ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ച് ലക്ഷം': വെറുതെ സമയം കളഞ്ഞ് മടുത്തെന്ന് അനുരാ​ഗ് കശ്യപ്, കുറിപ്പ് വൈറൽ

പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് താന്‍ ഒരുപാട് സമയം വെറുതെ കളഞ്ഞു എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്
അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ്ഇന്‍സ്റ്റഗ്രാം
Updated on
1 min read

തന്നെ കാണാന്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് ബോളിവുഡ് ഡയറക്ടര്‍ അനുരാഗ് കശ്യപ്. 10 മിനിറ്റിന് ഒരു ലക്ഷമാണ് നല്‍കേണ്ടത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പുതിയ തീരുമാനം അറിയിച്ചത്. പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് താന്‍ ഒരുപാട് സമയം വെറുതെ കളഞ്ഞു എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അനുരാഗ് കശ്യപ്
'എന്റെ മകള്‍ക്ക് കൂട്ടിനൊരാളെ കൊടുക്കാനായില്ല; ഏഴ് വര്‍ഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുന്നു': റാണി മുഖര്‍ജി

പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് ഞാന്‍ ഒരുപാട് സമയം പാഴാക്കി കളഞ്ഞു. ഇതില്‍ കൂടുതലും മോശമായാണ് അവസാനിച്ചത്. അതിനാല്‍ ഇനിമുതല്‍ വലിയ ക്രിയേറ്റീവ് ജീനിയസ് ആണെന്ന് കരുതുന്ന ഏതോ ആളുകള്‍ക്കുവേണ്ടി സമയം കളയാന്‍ ഞാന്‍ തയ്യാറല്ല. ഇനി മുതല്‍ പണം നല്‍കേണ്ടിവരും. 10-15 മിനിറ്റ് നേരത്തേക്ക് എന്നെ കാണുന്നതിന് ഒരുലക്ഷം രൂപ നല്‍കണം. അരമണിക്കൂറിന് രണ്ട് ലക്ഷവും ഒരു മണിക്കൂറിന് അഞ്ച് ലക്ഷവുമാണ് റേറ്റ്. ആളുകളെ കണ്ട് വെറുതെ സമയം കളഞ്ഞ് എനിക്ക് മതിയായി. നിങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയുമെന്ന് കരുതുന്നുണ്ടെങ്കില്‍ മാത്രം വിളിക്കൂ. അല്ലെങ്കില്‍ വേറെ പണി നോക്കു. പണം മുന്‍കൂട്ടി അടക്കണം.-അനുരാഗ് കശ്യപ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ ഇത് ശരിക്കും പറഞ്ഞതാണെന്ന് താരം വ്യക്തമാക്കുന്നുണ്ട്. തനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുതെന്നും പണം നല്‍കിയാല്‍ സമയം ലഭിക്കും എന്നാണ് അദ്ദേഹം പറയുന്ന്. ചാരിറ്റി ചെയ്യാന്‍ തനിക്കാവില്ലെന്നും കുറുക്കുവഴി നോക്കി നടക്കുന്നവരെ കണ്ട് മടുത്തെന്നും അദ്ദേഹം കാപ്ഷനായി കുറിച്ചു. നിരവധി അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരുടേയും സമയത്തിന് വിലയുണ്ടെന്നാണ് അവര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com