'ബലാത്സംഗ രംഗത്തിനിടെ ബ്ലൗസ് വലിച്ചു കീറി, ഭയങ്കരമായി ആക്രമിച്ചു; കമല്‍ഹാസന്‍ ഇടപെട്ടു'; വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ആ സിനിമയൊക്കെ എന്റെ ജീവിതത്തില്‍ ഒരുപാട് വേദനയുണ്ടാക്കിയിട്ടുണ്ട്
Bhagyalakshmi, Kamal Haasan
Bhagyalakshmi, Kamal Haasan
Updated on
1 min read

ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചാമരം, സെല്ലുല്ലോയ്ഡ്, ഒരു മുത്തശ്ശി ഗദ, തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പേരും പെരുമയുമെല്ലാം നേടുന്നതിന് മുമ്പ്, കരിയറിന്റെ തുടക്കകാലത്തും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പവും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Bhagyalakshmi, Kamal Haasan
'സർവ്വം മായ'യും 'ധുരന്ധറും'; ഈ ആഴ്ച ശരിക്കും കളറാ ! പുത്തൻ ഒടിടി റിലീസുകൾ

മാറ്റുവിന്‍ ചട്ടങ്ങളെ എന്ന ചിത്രത്തിലാണ് ഭാഗ്യലക്ഷ്മി കമലിനൊപ്പം അഭിനയിച്ചത്. എന്നാല്‍ ആ സിനിമ ഭാഗ്യലക്ഷ്മിയ്ക്ക് നല്‍കിയത് വേദനിപ്പിക്കുന്ന ഓര്‍മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മകള്‍ പങ്കിടുകയാണ് ഭാഗ്യലക്ഷ്മി. യെസ് 27 നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്.

Bhagyalakshmi, Kamal Haasan
'40 കഴിഞ്ഞ പ്രിയങ്കയും ദീപികയും നായികമാര്‍; സൗത്തില്‍ കല്യാണം കഴിഞ്ഞാല്‍ അമ്മ വേഷങ്ങള്‍ മാത്രം'; തുറന്നടിച്ച് ഭൂമിക

''ആ സിനിമയൊക്കെ എന്റെ ജീവിതത്തില്‍ ഒരുപാട് വേദനയുണ്ടാക്കിയിട്ടുണ്ട്. അതേക്കുറിച്ച് ഞാന്‍ എഴുതിയിട്ടില്ലെന്ന് മാത്രം. ആ സിനിമ അഭിനയിക്കാന്‍ പോയപ്പോള്‍ അതിലൊരു ബലാത്സംഗ സീനുണ്ട്. ഈ കുട്ടി ജോലിയ്ക്ക് വേണ്ടിയൊരു ഇന്റര്‍വ്യുവിന് പോകുന്നു, പിന്നീട് സഹോദരന്‍ വരുമ്പോഴാണ് ബലാത്സംഗം ചെയ്തുവെന്ന് മനസിലാകുന്നത്. അവിടെയൊരു ബലാത്സംഗ രംഗമുണ്ടായിരുന്നു. അത് കട്ട് ചെയ്തു കളഞ്ഞതാണ്.'' ഭാഗ്യലക്ഷ്മി പറയുന്നു.

''പ്രതാപചന്ദ്രനായിരുന്നു ആ രംഗത്തില്‍ അഭിനയിച്ചത്. അന്ന് ബാലന്‍ കെ നായരും പ്രതാപചന്ദ്രനും സീന്‍ റിയലിസ്റ്റിക് ആക്കാന്‍ ഭയങ്കരമായി ആക്രമിക്കും. അങ്ങനെ ഭയങ്കരമായി ആക്രമിക്കുകയും ബ്ലൗസ് കീറുകയുമൊക്കെ ചെയ്തു. അതിന്റെയൊന്നും ആവശ്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലൊക്കെ മതി. ആ സമയത്ത് കമല്‍ഹാസന്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് ഓടി വന്നു. ഞാന്‍ അതൊന്നും പുസ്തകത്തില്‍ എഴുതിയിട്ടില്ല. രാജശേഖരന്‍ ആയിരുന്നു സംവിധായകന്‍. രാജേട്ടന്‍ ഈ സീന്‍ പൂര്‍ണമായും കട്ട് ചെയ്തു കളയാം എന്ന് പറഞ്ഞു. അങ്ങനെ ആ സീന്‍ പൂര്‍ണമായും എടുത്തു കളഞ്ഞു.'' എന്നും അവര്‍ പറയുന്നു.

Summary

Bhagyalakshmi recalls the painful memories of Mattuvin Chattangale. Kamal Haasan came running to help her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com