'ദുൽഖറിനെ തല്ലാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു; പക്ഷേ ശരിക്കും അടി കിട്ടണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു'

കാന്തയിൽ ​ദുൽഖറിന്റെ മുഖത്ത് ഒന്നിലധികം തവണ ഭാ​ഗ്യശ്രീ അടിക്കുന്ന സീനുണ്ട്.
Bhagyashri Borse
Bhagyashri Borseഎക്സ്
Updated on
1 min read

ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്ത മികച്ച അഭിപ്രായങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഭാഗ്യശ്രീ ബോർസെയാണ് നായികയായെത്തിയത്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായി ദുൽഖറെത്തിയപ്പോൾ കുമാരിയായാണ് ഭാ​ഗ്യശ്രീ ചിത്രത്തിലെത്തിയത്.

കാന്തയിൽ ​ദുൽഖറിന്റെ മുഖത്ത് ഒന്നിലധികം തവണ ഭാ​ഗ്യശ്രീ അടിക്കുന്ന സീനുണ്ട്. ഈ സീൻ ചെയ്യാൻ താനൊരുപാട് പാടുപെട്ടുവെന്ന് പറയുകയാണ് ഭാ​ഗ്യശ്രീ ഇപ്പോൾ. എന്നാൽ ആ സീനിന്റെ പൂർണതയ്ക്ക് വേണ്ടിയും യഥാർഥ ഭാവങ്ങൾ വരാനായും അടി ദുൽഖർ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു.

Bhagyashri Borse
'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ; ബുജി ആക്രികളൊക്കെ തിരിച്ചെടുക്കുന്ന രഞ്ജിത്ത്'; ട്രോളുകളില്‍ 'ആരോ'

'അത് ചെയ്യാൻ എനിക്ക് ഒരുപാട് സമയമെടുത്തു. ആ സീൻ ഫേക്കായി ചെയ്യാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. കാരണം എനിക്ക് ഇതുവരെ ആരെയും തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ ദുൽഖർ സൽമാൻ അത് ശരിക്കും ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. ആ യഥാർഥ ഭാവം തന്നിൽ നിന്ന് പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ സഹനടൻ ആഗ്രഹിക്കുന്നത് പോലെ ഞാൻ ചെയ്യേണ്ടിവന്നു,' ഭാഗ്യശ്രീ ബോർസെ പറഞ്ഞു.

Bhagyashri Borse
അയാള്‍ ഫോളോ ചെയ്തു, ഭയം ഭീതിയായി; എന്ത് ചെയ്യണമെന്നറിയില്ല, പേടിച്ച് കരച്ചില്‍ വന്നു; നടിയ്ക്ക് രക്ഷകരായത് കേരള പൊലീസ്

അതേസമയം, സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്.

Summary

Cinema News: Actress Bhagyashri Borse says she was not ready to slap Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com