അഞ്ച് വർഷത്തെ കാത്തിരിപ്പ്, ആ മനോഹര ദിവസം ആരാധകരുടെ മുന്നിലേക്ക്; ദീപിക- രൺവീർ വിവാഹ വിഡിയോ പുറത്ത്

ദീപിക പദുകോണിനെ താൻ വിവാഹം കഴിക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ആ ദിവസം അവസാനം എത്തി എന്നുമാണ് രൺവീർ പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. 2018 നവംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു ഇവരുടെ സ്വപ്നതുല്യമായ വിവാഹം. അഞ്ച് വർഷങ്ങൾക്ക് ശേഷം വിവാഹ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരദമ്പതികൾ. 

പ്രമുഖ സംവിധായകൻ കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിന്റെ എട്ടാം സീസണിൽ ദീപികയും രൺവീറുമാണ് അതിഥിയായി എത്തുന്നത്. ഷോയിൽ വച്ചാണ് വിവാഹ വിഡിയോ പുറത്തിറക്കിയത്. വിവാഹത്തിനു മുൻപ് മാലിദ്വീപിൽ വച്ച് ദീപികയെ പ്രപ്പോസ് ചെയ്തതിനെക്കുറിച്ചും രൺവീർ പറയുന്നുണ്ട്. 

എൻ​ഗേജ്മെന്റ് പാർട്ടിയിൽ വച്ച് ദീപികയോടുള്ള പ്രണയം വ്യക്തമാക്കുന്ന രൺവീറിന്റെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ദീപിക പദുകോണിനെ താൻ വിവാഹം കഴിക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ആ ദിവസം അവസാനം എത്തി എന്നുമാണ് രൺവീർ പറയുന്നത്. മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. 

വധുവായി ഒരുങ്ങി നിൽക്കുന്ന ദീപികയെ കാണാനായി കാത്തിരിക്കുന്ന രൺവീറിനെ വിഡിയോയിൽ കാണാം. ദീപികയുടെ മേക്കപ്പ് ശരിയാക്കുന്നതും രൺവീറിനെക്കുറിച്ച് ദീപികയുടെ അച്ഛൻ വാചാലനാകുന്നതുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. രൺവീറിനെ പ്രണയിക്കാനുള്ള കാര്യം എന്താണെന്നും ദീപിക വ്യക്തമാക്കുന്നുണ്ട്. ലോകം കാണാത്ത ശാന്തനായ ബുദ്ധിമാനായ വൈകാരികമായ ഒരു ഭാ​ഗം രൺവീറിനുണ്ടെന്നും അതാണ് തന്നെ ആകർഷിച്ചത് എന്നുമാണ് ദീപിക പറയുന്നത്. രൺവീറുമായുള്ള വിവാഹത്തോടെ താൻ പൂർണമായി എന്നും ദീപിക പറയുന്നു. 

2013ല്‍ റിലീസ് ചെയ്ത ഗോലിയോന്‍ കെ രാസ് ലീല രാമ ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്. 2015ലാണ് വിവാഹഭ്യര്‍ത്ഥന നടത്തുന്നത്. മാലിദ്വീപിലെ വിനോദയാത്രയ്ക്കിടെയായിരുന്നു ഇത് എന്നാണ് രണ്‍വീര്‍ വെളിപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com