

ദേവനന്ദയുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായാണ് കരുതുന്നതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. കല്യാണമരം എന്ന പുതിയ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. "ദേവനന്ദയുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
കാരണം വളരെ പ്രൊഫഷണൽ ആയിട്ട്, അതായത് എന്നോട് ഒരു വാക്ക് പോലും സെറ്റിൽ സംസാരിച്ചിട്ടില്ല. എന്നോട് മിണ്ടിയിട്ടില്ല. ഞാനെന്തെങ്കിലും ചോദിച്ചാലേ ഉള്ളൂ. ദേവനന്ദയുടെ ചില ഇന്റർവ്യൂകളൊക്കെ കണ്ടിട്ട്, എന്റെ ചെറുപ്പക്കാലത്ത് ഞാനെന്തുകൊണ്ട് ഇങ്ങനെയൊന്നും ചിന്തിച്ചില്ലാ എന്നോർത്ത് എന്റെ ഉറക്കം പോയിട്ടുണ്ട്.
കാരണം എനിക്ക് ആ സമയത്ത് ഇത്രയും പക്വത ഇല്ലായിരുന്നല്ലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ആകണമായിരുന്നു. അങ്ങനെയുള്ള ദേവനന്ദയെ കാണാൻ പറ്റിയപ്പോൾ ദേവനന്ദ എന്നോട് ഒന്നും മിണ്ടുന്നില്ല. പലപ്പോഴും ഞാൻ സംസാരിക്കാൻ ശ്രമിക്കുമ്പോൾ പോലും ദേവനന്ദ ഈ കഥാപാത്രമായി ഇരിക്കുകയാണ്.
പലപ്പോഴും ഞാൻ അങ്ങോട്ടു പോയി സംസാരിക്കുമായിരുന്നു. അപ്പോഴാണ് ഞാൻ മനസിലാക്കിയത് മോള് ആ കാരക്ടർ പിടിച്ച് അതിനകത്ത് ജീവിക്കുകയായിരുന്നുവെന്ന്. അതൊരു വലിയ സന്തോഷമാണ്. കാര്യമായി പറഞ്ഞതാണ് കേട്ടോ, തമാശയൊന്നുമല്ല".- ധ്യാൻ പറഞ്ഞു.
രാജേഷ് അമനകരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ,ദേവനന്ദ എന്നിവരെക്കൂടാതെ മീര വാസുദേവ്, പ്രശാന്ത് മുരളി, മനോജ് കെ യു, നോബി മാർക്കോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ മാസം 27 ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates