

കൊച്ചി: സംവിധായകനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബൈജു പറവൂർ (42) അന്തരിച്ചു. സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ സീക്രട്ട് റിലീസിനൊരുങ്ങുന്നതിനിടെയാണ് സംവിധായകന്റെ അകാല വിയോഗം. നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി- സുമതി ദമ്പതികളുടെ മകനാണ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ സിനിമയിലെത്തിയ ബൈജു കഴിഞ്ഞ 20 വർഷമായി രംഗത്തു പ്രവർത്തിക്കുന്നുണ്ട്. 45 സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു.
ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കോഴിക്കോടു പോയി തിരിച്ചു വരുന്നതിനിടെ ബൈജു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ തോന്നി. കുന്നംകുളത്തു ഭാര്യ വീട്ടിൽ കയറി സമീപത്തുള്ള ഡോക്ടറെ കണ്ട ശേഷം പറവൂരിലെ വീട്ടിൽ തിരിച്ചെത്തി.
എന്നാൽ ആരോഗ്യനില വഷളായതോടെ കുഴുപ്പിള്ളിയിലും തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates