'മോഹൻലാലിന്റെ കുഴപ്പമല്ല, കഥയാണ് വില്ലൻ'; ഭദ്രൻ

സിനിമകൾ പരാജയപ്പെടുന്നതിന് കാരണം മോഹൻലാൽ അല്ലെന്നും കഥകളുടെ കുഴപ്പമാണ് എന്നുമാണ് ഭദ്രൻ പറഞ്ഞത്
മോഹൻലാൽ, ഭദ്രൻ/ ഫെയ്സ്ബുക്ക്
മോഹൻലാൽ, ഭദ്രൻ/ ഫെയ്സ്ബുക്ക്
Updated on
1 min read

മോഹൻലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് സ്ഫടികം. ഇപ്പോൾ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ റീ റിലീസ് തിയതി പുറത്തുവിട്ടത്. അതിനു പിന്നാലെ മോഹൻലാലിന്റെ കരിയറിനെക്കുറിച്ചുള്ള ഭ​ദ്രന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമകൾ പരാജയപ്പെടുന്നതിന് കാരണം മോഹൻലാൽ അല്ലെന്നും കഥകളുടെ കുഴപ്പമാണ് എന്നുമാണ് ഭദ്രൻ പറഞ്ഞത്. നല്ല കഥകൾ ലഭിച്ചാൽ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മോഹൻലാൽ എന്ന നടന്റേതല്ല കുഴപ്പം. മോഹൻലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം എന്നും മോഹൻലാൽ തന്നെയല്ലേ. ഒരിക്കൽ കിട്ടിയിട്ടുള്ള ഒരു പ്രതിഭ നൈസർഗ്ഗികമായി ജനിച്ചപ്പോൾ തന്നെ കിട്ടിയതാണ്. പുള്ളി അത് ട്യൂൺ ചെയ്‍തെടുത്തത് ഒന്നുമല്ല. മറ്റ് നടൻമാരിൽ നിന്ന് വ്യത്യസ്‍തമായി ലാലിൽ ഉള്ള ഒരു പ്രത്യേക, എന്ത് വേഷം കൊടുത്താലും കഥ പറഞ്ഞുകൊടുക്കുമ്പോൾ തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നുണണ്ട്. ആ കെമിസ്‍ട്രി എന്താണ്എന്ന് പുള്ളിക്ക് പോലും ഡിഫൈൻ ചെയ്യാൻ കഴിയുന്നുമില്ല. പുള്ളി ആ കെമിസ്‍ട്രിക്ക് അനുസരിച്ച് ബിഹേവ് ചെയ്യുകയാണ്.  അങ്ങനത്തെ മോഹൻലാൽ ഇപ്പോഴും ഉണ്ട്. അങ്ങനെ മോഹൻലാൽ ഉള്ളതുകൊണ്ടാണ് ശരീരമൊക്കെ സൂക്ഷിച്ച് നിൽക്കുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകൾ കടന്നുചെല്ലുന്നില്ല. നല്ല കണ്ടന്റ് ഉള്ള കഥകൾ കടന്നു ചെന്നാൽ  മോഹൻലാൽ തീർച്ചയായും പഴയ മോഹൻലാൽ തന്നെയാകും. - ഭ​ദ്രൻ പറഞ്ഞു. 

കുറെ ശബ്‍ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതതല്ല സിനിമയെന്ന് തിരിച്ചറിയണമെന്നാണ് സംവിധായകന്റെ വാക്കുകൾ.  നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങൾ നമുക്ക് അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞാൽ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും. അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അദ്ദേഹം വരും, തീർച്ചയായിട്ടും എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.- ഭദ്രൻ വ്യക്തമാക്കി. 

ലോകം എമ്പാടുമുള്ള തിയറ്ററുകളിൽ അടുത്തവർഷം ഫെബ്രുവരി ഒൻപതിനാണ് സ്ഫടികം 4കെ അറ്റ്മോസ് എത്തുന്നത്. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകൾ പരിഹരിച്ചാണ് റീറിലീസിങ്. പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂർത്തിയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com