'സത്യാവസ്ഥ എനിക്കറിയാം': കലാഭവൻ മണിയെ അപമാനിച്ചോ?; പ്രതികരിച്ച് ദിവ്യ ഉണ്ണി

ഇതിനോട് പ്രതികരിക്കുന്നതുപോലും കലാഭവൻ മണിയോടുള്ള അനാദരവാകും
ദിവ്യ ഉണ്ണി, കലാഭവൻ മണി
ദിവ്യ ഉണ്ണി, കലാഭവൻ മണിഫെയ്സ്ബുക്ക്
Updated on
1 min read

ന്തരിച്ച നടൻ കലാഭവൻ മണിയുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ ഉയർന്ന വിവാദ​ങ്ങളിൽ പ്രതികരിച്ച് നടി ദിവ്യ ഉണ്ണി. സംഭവത്തിന്റെ സത്യാവസ്ഥ തനിക്കറിയാമെന്നാണ് താരം പറഞ്ഞത്. ഇതിനോട് പ്രതികരിക്കുന്നതുപോലും കലാഭവൻ മണിയോടുള്ള അനാദരവാകും. തെറ്റായ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ദിവ്യ ഉണ്ണി, കലാഭവൻ മണി
'പാര്‍വതിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി'; അഞ്ച് വര്‍ഷത്തിനുശേഷം മറുപടിയുമായി സന്ദീപ് റെഡ്ഡി
മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്

സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ മുതൽ എത്രയോ സിനിമകൾ ഒരുമിച്ചു ചെയ്തു. ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു.

ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെ തെറ്റായ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരം കമന്റുകൾ ഞാൻ വായിക്കാറില്ല. മറുപടിയും എന്റെ സമയവും അവർ അർഹിക്കുന്നില്ല. നമ്മൾ അവരെക്കുറിച്ച് സംസാരിക്കുന്നതു പോലും അവർക്കു കിട്ടുന്ന പ്രോത്സാഹനമാണ്.– ദിവ്യ ഉണ്ണി പറഞ്ഞു.

ദിവ്യ ഉണ്ണി, കലാഭവൻ മണി
രശ്മിക ഒരു സിനിമയ്ക്ക് വാങ്ങുന്നത് 4 കോടി; മറുപടിയുമായി നടി

കലാഭവൻ മണിയെ മലയാളത്തിൽ ഏറെ പ്രശസ്തയായിരുന്ന നടി നിറത്തിന്റെ പേരിൽ ആക്ഷേപിച്ചിട്ടുണ്ട് എന്ന് വാർത്തകളുണ്ടായിരുന്നു. പിന്നാലെ അത് ദിവ്യ ഉണ്ണിയാണ് എന്ന് വിമർശനം ഉയർന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com