കുടുക്ക് 2025 സിനിമയിലെ ചുംബന രംഗത്തിന്റെ പേരിൽ നടി ദുർഗ കൃഷ്ണയും ഭർത്താവ് അർജുനും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ്. ഇപ്പോൾ സൈബർ ആക്രമണത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് അർജുൻ. ഒരു ലിപ്‌ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്യുന്ന പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ഇത്തരം ആക്രമണങ്ങൾ ദുർഗയെ മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഇത് ബാധിക്കുന്നില്ല എന്നും അർജുൻ പറയുന്നു. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് ഇനിയുമുണ്ടാകുമെന്നും അർജുൻ കൂട്ടിച്ചേർത്തു.
അർജുന്റെ കുറിപ്പ് ദുർഗയും പങ്കുവച്ചിട്ടുണ്ട്. 'ഇതാണ് നിങ്ങൾക്കുള്ള എന്റെ മറുപടി! ഏറ്റവും മികച്ച ജീവിതമാണ് ഞാൻ ജീവിക്കുന്നത്. എന്റെ കരിയറിൽ സംതൃപ്തിയുണ്ട്. ഞാൻ എന്താണ് എന്നതിൽ ഞാൻ സന്തോഷവതിയാണ്. എനിക്കൊപ്പം എന്നും നിൽക്കുന്നതിന് നന്ദി അർജുൻ'- എന്ന കുറിപ്പിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ നടൻ കൃഷ്ണ ശങ്കറും ദുർഗയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെ രംഗത്തെത്തിയിരുന്നു.
അർജുന്റെ കുറിപ്പ്
വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ,
എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.
അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാങ്കങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
