

ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയുടെ ട്രെയിലർ പുറത്ത്. റഷ്യൻ ചിത്രം ദി ചലഞ്ചിന്റെ ട്രെയിലർ ആണ് പുറത്തുവന്നത്. ബഹിരാകാശത്ത് പറന്നു നടക്കുന്ന അഭിനേതാക്കളെയാണ് ട്രെയിലറിൽ കാണുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ ഒരു കോസ്‌മോനട്ടിനെ ചികിത്സിയ്ക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം. റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്. ചിത്രത്തിലെ 35-40 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ബഹിരാകാശ നിലയത്തിൽ ചിത്രീകരിച്ചത്.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ചായിരുന്നു ചിത്രീകരണം. ക്ലിം ഷിപ്പെന്‍കോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഖ്യാതി ഉയര്‍ത്താനും കോസ്‌മോനട്ട് ജോലിയുടെ മഹത്വമുയര്‍ത്താനുമാണ് ഈ ചിത്രം ലക്ഷ്യമിടുന്നത് എന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates