'മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല, എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട്'; അഭയ ഹിരണ്‍മയി

താന്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബന്ധപ്പെടുത്തിയുള്ളതാണ് എന്ന് ചിന്തിക്കുന്നത് അസംബന്ധമാണ് എന്നാണ് അഭയ കുറിച്ചത്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

റ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് ഒരു താല്‍പ്പര്യവുമില്ലെന്ന് ഗായിക അഭയ ഹിരണ്‍മയി. നേരത്തെ പങ്കുവച്ച പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പോസ്റ്റുമായി അഭയ എത്തിയത്. താന്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബന്ധപ്പെടുത്തിയുള്ളതാണ് എന്ന് ചിന്തിക്കുന്നത് അസംബന്ധമാണ് എന്നാണ് അഭയ കുറിച്ചത്. ജീവിതത്തെ വളച്ചൊടിക്കരുതെന്നും ഗായിക അഭ്യര്‍ത്ഥിച്ചു.

സന്തോഷത്തിലും സമാധാനത്തിലും എത്താനായി എന്റെ സ്വന്തം ഈണത്തില്‍ നൃത്തം ചെയ്യുകയും എന്റെ ചുവടുകളില്‍ നടക്കുകയുമാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ എനിക്ക് ഒരു താല്‍പ്പര്യവുമില്ല. എനിക്ക് എന്റെ കാര്യങ്ങള്‍ ചെയ്യാനും എന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാനുമുണ്ട്. എന്റെ പോസ്റ്റുകളും സ്‌റ്റോറികളും മറ്റുള്ളവരെക്കുറിച്ചുള്ളതാണ് എന്ന് ചിന്തിക്കുന്നത് അസംബന്ധമാണ്. ആരെയെങ്കിലും വിഷമിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യുക എന്നത് എന്റെ ലക്ഷ്യമല്ല. ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. അത് പോകുന്ന വഴിയും ഞാന്‍ ഇഷ്ടപ്പെടുന്നു. ലളിതമായി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ എന്റേതായി ജീവിക്കാന്‍ അനുവദിക്കുക. എല്ലാ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളോടും, ദയവായി ജീവിതത്തെ വളച്ചൊടിക്കരുത്.- അഭയ ഹിരണ്‍മയി കുറിച്ചു. 

സംഗീത സംവിധായകന്‍ ഗോപി സുന്ദറും അമൃത സുരേഷും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അഭയയുടെ പോസ്റ്റ് വൈറലായത്. ആഘോഷചിത്രമായിരുന്നു അഭയ പങ്കുവച്ചത്. അതോടെ അഭിയയുടെ പോസ്റ്റ് ഗോപി സുന്ദറിന്റേയും അമൃതയുടേയും വേര്‍പിരിയലിനെക്കുറിച്ചുള്ളതാണ് എന്ന തരത്തിലായി ചര്‍ച്ചകള്‍. നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് അഭയ വിശദീകരണവുമായി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com