'അന്ന് എന്റെ മകൾ സെറ്റിലെത്തി', സത്യൻ അന്തിക്കാട് സിനിമയ്ക്ക് പേരിട്ടത് മാളവികയെ കണ്ട്; വെളിപ്പെടുത്തി ജയറാം

സെറ്റിൽ തന്നെ കാണാൻ എത്തിയ മകൾ മാളവികയാണ് ചിത്രത്തിന്റെ പേരിന് പിന്നിൽ
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

യറാമിനേയും മീര ജാസ്മിനേയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകൾ. അച്ഛന്റേയും അമ്മയുടേയും മകളുടേയും ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിന് മകൾ എന്നു പേരിടാൻ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജയറാം. സെറ്റിൽ തന്നെ കാണാൻ എത്തിയ മകൾ മാളവികയാണ് ചിത്രത്തിന്റെ പേരിന് പിന്നിൽ. മാളവികയെ താൻ മറ്റുള്ളവർക്ക്പ രിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യൻ അന്തിക്കാട് ആ പേര് സ്വീകരിച്ചതെന്ന് ജയറാം പറയുന്നു.

സാധാരണ സത്യൻ അന്തിക്കാട് സിനിമകള്‍ക്ക് പേരിടുന്നത് വൈകിയാണ്. മനപൂര്‍വമല്ല. ആലോചിച്ചാണ് പേരിടുക. നമ്മുടെ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു. പേര് ആയില്ലേയെന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി. അന്ന് എന്റെ മകള്‍ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറെ കുടുംബങ്ങളും എത്തി. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാൻ പറഞ്ഞു. സത്യൻ അന്തിക്കാടും അത് കേട്ടു. എന്നിട്ട് എന്റെ അടുത്ത് വന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇതാണ് നമ്മുടെ ടൈറ്റില്‍, 'മകള്‍'. ഒരു അച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രം പേരിട്ടതാണ്. അങ്ങനെയാണ് മകള്‍ ഉണ്ടായത്. - ജയറാം പറഞ്ഞു. തന്റെ പുതിയ തെലുങ്ക് ചിത്രം 'രാധേ ശ്യാമിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയറാം.

ജയറാമിന്റെ മലയാളത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവായിരിക്കും മകൾ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ മലയാളത്തിൽ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com