'ഇതിൽ കൂടുതൽ എന്ത് ആശംസിക്കണം'; ഷാരുഖ് ഖാന് പിറന്നാളാശംസകൾ നേരാത്തതിന് കാരണം പറഞ്ഞ് കാജോൾ

സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ന്നും ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് ജോഡികളാണ് ഷാരുഖ് ഖാനും കാജോളും. സിനിമയിലെ ഹിറ്റ് ജോഡികൾ മാത്രമല്ല, ജീവിതത്തിൽ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇവർ. എന്നാൽ അടുത്തിടെയാണ് ഇരുവരുടേയും സൗഹൃദം തകർന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. ആര്യൻ ഖാൻ ജയിലിലായിട്ടും കാജോൾ പിന്തുണയുമായി എത്താതിരുന്നതോടെയാണ് ആരാധകർക്കിടയിൽ അത്തരത്തിലൊരു ചോ​ദ്യം ഉയരാൻ കാരണമായത്. അതിനു പിന്നാലെ ഷാരുഖ് ഖാന്റെ പിറന്നാളിന് ആശംസകൾ നേരാത്തതും സംശയം വർധിക്കാൻ കാരണമായി. ഇതിന്റെ പേരിൽ കാജോൾ രൂക്ഷമായ വിമർശനങ്ങൾക്കും ഇരയായിരുന്നു. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ മറുപടി

ഇപ്പോൾ ഷാരുഖിന് ആശംസ അറിയാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. ”മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്.” എന്നാണ് താരം കുറിച്ചത്. 

ബോളിവുഡിലെ പ്രമുഖരിൽ പലരും ഷാരുഖ് ഖാന് പിന്തുണയായി രം​ഗത്തെത്തിയിട്ടും അടുത്ത സുഹൃത്തായ കാജോൾ മൗനം തുടർന്നതാണ് വിമർശനങ്ങൾക്ക് കാരണമായത്. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യുടെ 26മത്തെ വർഷികവുമായി ബന്ധപ്പെട്ട് കാജോൾ പങ്കുവച്ച പോസ്റ്റിന് താഴെയാണ് വിമർശനം. സുഹൃത്ത് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എങ്ങനെയാണ് സന്തോഷിക്കാനാവുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ആര്യൻ ഖാന് ജാമ്യം നിന്നത് ജൂഹി ചൗള

ഷാരുഖിന്റെ 56ാം പിറന്നാളിന് തൊണ്ടു മുൻപായാണ് ആര്യൻ ജയിൽ മോചിതനാകുന്നത്. ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെയാണ് ആര്യൻ ഖാൻ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലാവുന്നത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി  ജാമ്യം അനുവദിച്ചത്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com