'ഹേ റാമിൽ കാണിച്ച തലയോട്ടികൾ ഗുണ കേവിൽ നിന്ന് എടുത്തത്': കമൽഹാസൻ

മഞ്ഞുമ്മൽ ബോയ്സ് ടീമുമായുള്ള സന്ദർശനത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ
'ഹേ റാമിൽ കാണിച്ച തലയോട്ടികൾ ഗുണ കേവിൽ നിന്ന് എടുത്തത്': കമൽഹാസൻ
Updated on
1 min read

'ഹേ റാം' സിനിമയിൽ ഉപയോഗിച്ച കുരങ്ങിന്റെ തലയോട്ടികൾ ഗുണ കേവിൽ നിന്ന് എടുത്തതാണെന്ന് കമൽഹാസൻ. മഞ്ഞുമ്മൽ ബോയ്സ് ടീമുമായുള്ള സന്ദർശനത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു.

'ഹേ റാമിൽ കാണിച്ച തലയോട്ടികൾ ഗുണ കേവിൽ നിന്ന് എടുത്തത്': കമൽഹാസൻ
'മമ്മൂക്കയുടെ ഫാൻ ഗേൾ'; ഒപ്പം നിന്ന് അഭിനയിച്ചപ്പോൾ വിറച്ചുപോയെന്ന് സാമന്ത

കമൽഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ഗുണ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഗുണ കേവിനെ ആസ്പദമാക്കിയാണ് മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയത്. ഗുണയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങളാണ് കമൽ ഹാസൻ പങ്കുവച്ചത്. തനിക്ക് മഞ്ഞുമ്മൽ ബോയ്സ് ഏറെ ഇഷ്ടമായെന്നാണ് കമൽ ഹാസൻ പറഞ്ഞത്. തന്റെ പേര് പറഞ്ഞതുകൊണ്ടല്ല ചിത്രം ഇഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വർഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോർമേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ലെന്നും അടർന്നുപോരാൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. കരുങ്ങൻ കുഞ്ഞുങ്ങൾ ഇതിനുള്ളിലേക്ക് വീണ് ചത്തുപോകുന്നതിനേക്കുറിച്ചും കമൽഹാസൻ പറഞ്ഞു. ഗുണ കേവിൽ നിന്ന് അങ്ങനെ ലഭിച്ച തലയോട്ടികളാണ് ഹേ റാമിൽ ഉപയോഗിച്ചത് എന്നാണ് താരം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യഥാർഥത്തിൽ മതികെട്ടാൻ ഷോലൈ എന്നായിരുന്നു ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പക്ഷേ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിർത്തു. ഗുണാ കേവിന് ഡെവിൾസ് കിച്ചൺ എന്ന് പേരുവരാൻ കാരണമായ ആ പ്രതിഭാസം ഞങ്ങൾ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ഗുണാ കേവിലേക്ക് പോകാനുള്ള വഴിതന്നെ ഞങ്ങളുണ്ടാക്കിയതാണ്. ഗുണ സിനിമയിൽ കാണിച്ച ചർച്ച് മതികെട്ടാൻ ഷോലൈയിൽ സിനിമയുടെ ഭാഗമായി നിർമിച്ചതായിരുന്നു. - കമൽഹാസൻ മഞ്ഞുമ്മൽ ബോയ്സ് ടീമിനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com