മഴയില്‍ കുളിച്ച് കമലിന്റ വീട്ടിലേക്ക് കയറി ചെന്നു; തബല ഭാസ്‌കരനാകാന്‍ വിളിച്ചപ്പോള്‍ പേടി മുങ്ങിയ സലിം കുമാര്‍

ഏതോ ഒരു സിനിമയും കണ്ട് മഴയും നനഞ്ഞ് എന്റെ വീട്ടിലേക്ക് കയറി വന്നു
Salim Kumar, Kamal
Salim Kumar, Kamal
Updated on
1 min read

ഒട്ടും എളുപ്പമായിരുന്നില്ല സിനിമയിലേക്കുള്ള സലിം കുമാറിന്റെ യാത്ര. അവസരം തേടിയുള്ള അലച്ചിലും, നീയോ നടനാകാന്‍ പോകുന്നത് എന്നുള്ള പരിഹാസ ചോദ്യങ്ങളുമെല്ലാം അദ്ദേഹത്തിന് താണ്ടേണ്ടി വന്നിട്ടുണ്ട്. കയ്പുനീര് ഒരുപാട് കുടിക്കേണ്ടി വന്നു. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്നും ഇറക്കി വിടുക വരെയുണ്ടായി. ഒടുവില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി ആ കാലത്തോട് അദ്ദേഹം പ്രതികാരം ചെയ്തു.

Salim Kumar, Kamal
ആ പരിപാടികളെ ട്രോള്‍ ചെയ്ത സലീമേട്ടന്‍, അതുല്യ കലാകാരന്റെ ഉദയം; ആദ്യമായി കണ്ടതിനെക്കുറിച്ച് മാല പാര്‍വതി

സലിം കുമാറിനെ ആദ്യമായി കണ്ടത് സംവിധായകന്‍ കമല്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മഴയത്ത് നനഞ്ഞ് കുളിച്ച് തന്റെ വീട്ടിലേക്ക് കയറി വന്ന സലിമിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് കമല്‍.

Salim Kumar, Kamal
'മാറി നില്‍ക്ക്, നിങ്ങള്‍ക്ക് എന്താ വേണ്ടത്'; മീഡിയയുടെ ഉന്തും തള്ളും; പൊട്ടിത്തെറിച്ച് ചന്തു സലിം കുമാര്‍, വിഡിയോ

'കൊടുങ്ങല്ലൂര്‍ വന്നാണ് സിനിമ കാണുക. അന്ന് എന്റെ ഏതോ ഒരു സിനിമയും കണ്ട ശേഷം മഴയും നനഞ്ഞ് എന്റെ വീട്ടിലേക്ക് കയറി വന്നു. സിനിമയില്‍ അഭിനയിക്കണം എന്നു പറഞ്ഞു. അന്ന് മിമിക്രി കളിച്ച് നടക്കുന്ന കാലമാണ്. അതാണ് എന്റെ ആദ്യത്തെ കാഴ്ച. പിന്നീട് മിക്കവാറുകളും സിനിമകളില്‍ കാണും. വീട്ടിലേക്ക് വരുമായിരുന്നു. അങ്ങനെ അടുപ്പമായി. കുറച്ച് കാലത്തിന് ശേഷം ഗ്രാമഫോണ്‍ എന്ന സിനിമയില്‍ തബല ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സലീമിനോട് പറഞ്ഞു.' കമല്‍ പറയുന്നു.

'സലിം പേടിച്ച് മുങ്ങി. അത്രയും ഗൗരവ്വമുള്ളൊരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന പേടിയായിരുന്നു. പിന്നെ തബല വായിക്കുന്ന രംഗമുണ്ട്. അതൊന്നും എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ അതില്‍ അഭിനയിച്ചു. അത് മാത്രമല്ല, തബല വായിച്ചതൊക്കെ എത്ര മനോഹരമാണെന്ന് നിങ്ങളെല്ലാം കണ്ടതാണ്. അത്ര ഡെഡിക്കേഷന്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് സീരിയസ് വേഷങ്ങള്‍ ചെയ്യാനുള്ള ധൈര്യം സലീമിനുണ്ടാകുന്നത്.' എന്നും കമല്‍ പറയുന്നു.

Summary

Kamal remembers first time seeing Salim Kumar. Recalls how the actor got scared when he offered Gramaphone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com