വിഷമിക്കല്ലേട്ടോ! ചുംബനം നൽകി, വിശേഷങ്ങൾ പറഞ്ഞ് സുധിക്കരികിൽ രേണു; വേദനയായി വിഡിയോ

സോഷ്യൽ മീഡിയയിൽ വേദനയാവുന്നത് രേണുവിന്റെ വിഡിയോ ആണ്
കൊല്ലം സുധി ഭാര്യ രേണുവിനൊപ്പം/ ഫെയ്സ്ബുക്ക്, രേണു/ വിഡിയോ സ്ക്രീൻഷോട്ട്
കൊല്ലം സുധി ഭാര്യ രേണുവിനൊപ്പം/ ഫെയ്സ്ബുക്ക്, രേണു/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് കൊല്ലം സുധി വിടപറഞ്ഞത്. ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടമാണ് താരത്തിന്റെ മരണത്തിന് കാരണമായത്. ഭാര്യ രേണുവിനേയും രണ്ട് മക്കളേയും തനിച്ചാക്കിയാണ് താരത്തിന്റെ വേർപാട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേദനയാവുന്നത് രേണുവിന്റെ വിഡിയോ ആണ്. 

സംസ്കാര ചടങ്ങിനിടെ സുധിയെ നോക്കി വിശേഷങ്ങൾ പറയുന്നതാണ് വിഡിയോയിലുള്ളത്. ഇടയ്ക്ക് ചുംബനം നൽകുന്നതും വിഡിയോയിൽ കാണുന്നുണ്ട്. വിഷമിക്കല്ലേട്ടോ എന്ന് ജീവനറ്റ സുധിയുടെ ശരീരത്തെ നോക്കി പറയുകയാണ് പ്രിയതമ. കണ്ണീരടക്കിപ്പിടിച്ച് തൊട്ടരികത്ത് മകൻ രാഹുൽ നിൽക്കുന്നതും കാണാം. 

സുധിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞാണ് രാഹുൽ. കുട്ടിക്ക് ഒന്നരവയസുള്ളപ്പോഴാണ് സുധിയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോകുന്നത്. ഇതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണ് സുധി തന്റെ മകനെ വളർത്തിയത്. മകനെയും കൊണ്ടാണ് പരിപാടിക്ക് പോയിരുന്നത് എന്നാണ് സുധി പറഞ്ഞിട്ടുള്ളത്. കുഞ്ഞിനെ സ്റ്റേജിന് പിന്നിൽ കിടത്തി ഉറക്കിയശേഷമാണ് സുധി വേദിയിൽ കയറിയിരുന്നത്. അഞ്ച് വയസായപ്പോൾ രാഹുൽ പരിപാടിക്ക് കർട്ടൻ വലിക്കാൻ തുടങ്ങി. പിന്നീടാണ് രേണുവിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. 

വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂർ കയ്പമം​ഗലത്തുവച്ച് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.  ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. മുൻസീറ്റിൽ ഇരുന്നിരുന്ന ബിനുവിനെ എയർബാ​ഗ് മുറിച്ചാണ് പുറത്തെടുത്തത്. തലയ്ക്കേറ്റ മുറിവാണ് മരണകാരണമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com