'ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും എനിക്ക് ഇന്ന് അന്യയാണ്, അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവന്‍'; തുറന്ന് പറഞ്ഞ് കൊല്ലം തുളസി

ഒറ്റപ്പെട്ടുപോയപ്പോള്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി
Kollam thulasi
Kollam thulasiഫയല്‍ ചിത്രം
Updated on
1 min read

ഭാര്യയും മക്കളുമെല്ലാം തന്നെ ഉപേക്ഷിച്ചുവെന്ന് നടന്‍ കൊല്ലം തുളസി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ താന്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി മാറിയെന്നും കൊല്ലം തുളസി പറയുന്നു. ഗാന്ധിഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി. നടി ലൗലിയെക്കുറിച്ചും പ്രസംഗത്തിനിടെ കൊല്ലം തുളസി സംസാരിക്കുന്നുണ്ട്.

Kollam thulasi
അരുതെന്ന് പറഞ്ഞിട്ടും കുഞ്ഞ് ദുവയുടെ വിഡിയോ ചിത്രീകരിച്ചു; ആരാധകനോട് കലിപ്പിച്ച് ദീപിക; അച്ഛന്റെ കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകര്‍

''പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്'' എന്നാണ് കൊല്ലം തുളസി പറയുന്നത്.

Kollam thulasi
സോഷ്യോ പൊളിറ്റിക്കൽ ചിത്രവുമായി പൃഥ്വിരാജ്; ഐ, നോബഡി ഫസ്റ്റ് ലുക്ക് പുറത്ത്

ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ് എന്നാണ് അദ്ദേഹം പറയുന്നത്.

എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. പക്ഷെ ലൗലിയ്ക്ക് അമ്മയെ വിട്ടു പിരിയാന്‍ വയ്യ. മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അമ്മയെ കൊണ്ടു കളയാന്‍ ലൗലിയ്ക്ക് കഴിഞ്ഞില്ലെന്നും കൊല്ലം തുളസി പറയുന്നു.

ഇതാണ് മനുഷ്യന്റെ അവസ്ഥ. ഒരു പിടി നമ്മുടെ കയ്യില്‍ വേണം. ഏത് സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Summary

Kollam Thulasi says his family abandoned him and they hate him now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com