സംവിധായകന്‍ റോബ് റെയ്‌നറേയും ഭാര്യയേയും കുത്തിക്കൊന്നു; കൊലയാളി മകന്‍ തന്നയെന്ന് റിപ്പോര്‍ട്ടുകള്‍! വിറങ്ങലിച്ച് ഹോളിവുഡ്

എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ്
Rob Reiner
Rob Reiner
Updated on
1 min read

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് കൊല്ലപ്പെത് റോബും മിഷേലുമാണെന്ന് കണ്ടെത്തിയത്.

Rob Reiner
'67 ഗ്ലാസ് കഷണങ്ങള്‍ മുഖത്ത് തറച്ചു; മുഖത്തിന്റെ ഷേപ്പ് മാറി, നീരുവച്ചു വിങ്ങി'; മഹിമ ചൗധരിയുടെ ജീവിതം കീഴ്‌മേല്‍ മറിച്ച അപകടം

റോബിന് 78 വയസും മിഷേലിന് 68 വയസുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവസ്ഥലത്തു നിന്നും പൊലീസിന് കത്തി കിട്ടിയിട്ടുണ്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും മിഷേലിന്റെയും മകന്‍ നിക്ക് ആണ് ഇരട്ടകൊലയ്ക്ക് പിന്നിലെന്നാണ്. അതേസമയം പൊലീസിന്റെ ഭാഗത്തു നിന്നും ഇത് സ്ഥിരീകരിക്കുന്ന പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Rob Reiner
'ചെയ്യുന്നത് എന്തെന്ന് പോലും മോഹന്‍ലാല്‍ ചിന്തിച്ചില്ല; വിധി വന്ന ദിവസം തന്നെ പോസ്റ്റര്‍ പങ്കുവച്ചില്ലേ?'; ഭാഗ്യലക്ഷ്മി ചോദിക്കുന്നു

ലോസ് ആഞ്ചല്‍സ് പൊലീസിലെ റോബറി ആന്റ് ഹോമിസൈഡ് വിഭാഗം ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരേയും പുറത്ത് വിട്ടിരുന്നില്ല.

നടനായും സംവിധായകനായും സാന്നിധ്യമറിയിച്ച വ്യക്തിയാണ് റോബ്. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, ദി ബക്കറ്റ് ലിസ്റ്റ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് റോബ് റെയ്‌നര്‍.

Summary

legendry Hollywood director Rob Reiner and wife found dead. According to the reports they both were stabbed. Son Nick is under suspicion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com