രജനികാന്തിന്റെ ജീവിതം സിനിമയായാല്‍ ആരാകും നായകന്‍? ലോക്കിയുടെ മനസില്‍ ഈ താരം

Lokesh Kanagaraj
Lokesh Kanagarajഫയല്‍
Updated on
1 min read

രജനികാന്തിനെ നായകനാക്കി കൂലി എന്ന പുതിയ ചിത്രവുമായി എത്തുകയാണ് ലോകേഷ് കനകരാജ്. വിക്രമിനേയും വിജയിയേയും വച്ച് ഹിറ്റുകളൊരുക്കാന്‍ സാധിച്ച ലോകേഷ് എന്താണ് തലൈവര്‍ക്കായി കരുതിവച്ചിരിക്കുന്നതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ കഴിഞ്ഞ ദിവസം രജനികാന്ത് ആത്മകഥയെഴുതുന്നതായി ലോക്കി പറഞ്ഞത് വാര്‍ത്തയായിരുന്നു.

Lokesh Kanagaraj
'ആ സിനിമയ്ക്ക് വേണ്ടി ഭാരം കുറച്ചു, താടി വളർത്തി'; നായകനാകാൻ പോകുന്ന ചിത്രത്തെക്കുറിച്ച് ലോകേഷ്

ഇപ്പോഴിതാ രജനികാന്തിന്റെ ആത്മകഥ സിനിമയാവുകയാണെങ്കില്‍ ആരെയാകും നായകനാക്കുകയെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. ഒരു അഭിമുഖത്തിലായിരുന്നു ലോക്കിയുടെ പ്രതികരണം. രജനികാന്ത് ആത്മകഥ എഴുതുന്നത് പറഞ്ഞതിനാല്‍, അത് നിങ്ങള്‍ സിനിമയാക്കുകയാണെങ്കില്‍ ആരാകും നായകന്‍ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലോകേഷ്.

Lokesh Kanagaraj
'അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ ചെറുപ്പമാണ്, ഞങ്ങളെ ഒന്നും അറിയിച്ചില്ല'; അമ്മയാണ് തന്റെ ഹീറോയെന്ന് പൃഥ്വിരാജ്

''രജിനി സാറിന്റെ തുടക്കകാലം അവതരിപ്പിക്കാന്‍ ധനുഷിന് സാധിക്കുമെന്ന് കരുതുന്നു. അത് കഴിഞ്ഞ് 90 കളിലെ രജിനിയാകാന്‍ വിജയ് സേതുപതിയ്ക്കും ശിവകാര്‍ത്തികേയനും സാധിക്കും. അവരിലെല്ലാം ഞാന്‍ തലൈവരുടെ ആ ചാം കണ്ടിട്ടുണ്ട്. നമുക്ക് ഗംഭീരരായ നടന്മാരുണ്ട്. ആര് ചെയ്താലും നന്നാകും. ചിമ്പുവിനും സാധിക്കും. ഇവരാണ് അടുത്ത തലമുറയിലെ താരങ്ങള്‍. അഞ്ച് വര്‍ഷത്തിനപ്പുറം ആ പൊസിഷനില്‍ ഇരിക്കേണ്ടവരാണ്'' എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.

അതേസമയം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കൂലി. മലയാളത്തിന്റെ സ്വന്തം സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആമിര്‍ ഖാന്‍, ഉപേന്ദ്ര, നാഗാര്‍ജുന, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് കൂലി. ഓഗസ്റ്റ് 14 ന് ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തും.

Summary

Lokesh Kanagaraj says Dhanush will be perfect to play younger version of Rajinkanth in his biopic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com