'ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രം, ഞാൻ പോയാൽ ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കില്ല': മമ്മൂട്ടി

ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത് എന്ന് ഖാലിദിന്റെ ചോദ്യത്തിനാണ് മമ്മൂട്ടി ഹൃദയസ്പർശിയായ മറുപടി നൽകിയത്
mammootty
മമ്മൂട്ടിഫെയ്സ്ബുക്ക്
Updated on
1 min read

ലോകം വിട്ടുപോയാൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ആരും ഓർക്കില്ലെന്ന് നടൻ മമ്മൂട്ടി. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് താൻ എന്നാണ് താരം പറയുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

mammootty
ഒമർ ലുലു, സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സം​ഗം ചെയ്തു; പരാതിയുമായി യുവ നടി, കേസ്

ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത് എന്ന് ഖാലിദിന്റെ ചോദ്യത്തിനാണ് മമ്മൂട്ടി ഹൃദയസ്പർശിയായ മറുപടി നൽകിയത്. ‘എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥൻമാരെ പോലും വളരെ കുറച്ചു പേരാണ് ഓർത്തിരിക്കുന്നത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ നടക്കില്ല.’- മമ്മൂട്ടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മമ്മൂട്ടിയുടെ വിഡിയോ. നിരവധി ആരാധകരാണ് താരത്തിന്റെ വാക്കുകളോട് വികാരഭരിതമായി പ്രതികരിക്കുന്നത്. സിനിമയുള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടൻ ഓർമിക്കപ്പെടുമാണ് ആരാധകർ കുറിക്കുന്നത്.

സിനിമയോടുള്ള തന്റെ അടങ്ങാത്ത സ്നേഹത്തേക്കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com