'കുറിയും ചരടും അറത്തു കളയാന്‍ നീയൊക്കെ ആരെടാ..?'; പൊളിറ്റിക്കല്‍ കഥാപാത്രവുമായി മുരളി ഗോപി; 'അനന്തന്‍ കാട്' ഗ്ലിംപ്‌സ്

വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്
Ananthan kaadu
Ananthan kaadu
Updated on
1 min read

ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രമാണ് അനന്തന്‍ കാട്. തമിഴ് നടന്‍ ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തങ്കരാജ് പൊന്നപ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുരളി ഗോപിയെത്തുന്നത്. മുരളി ഗോപിയുടെ ഗ്ലിംപ്‌സ് വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയില്‍ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ചിത്രമെന്നാണ് മുരളി ഗോപി നേരത്തെ പറഞ്ഞത്.

ഗ്ലിംപ്‌സ് വിഡിയോയിലെ മുരളി ഗോപിയുടെ പ്രകടനവും ഡയലോഗും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന രംഗത്തില്‍, കോളേജില്‍ വന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലെ ചരടും നെറ്റിയിലെ കുറിയും കളയാന്‍ നിങ്ങളാരാണ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രം ചോദിക്കുന്നത്. ഇത് പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.

അതേസമയം ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. ആര്യയ്ക്കും മുരളി ഗോപിയ്ക്കുമൊപ്പം നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, റെജീന കാസന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ്കുമാറാണ് നിര്‍മാണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. അജനീഷ് ലോക്‌നാഥ് ആണ് സംഗീത സംവിധാനം.

Ananthan kaadu
'അമ്മ' ഭരണസമിതി രാജിവച്ചു, പകരം അഡ്ഹോക്ക് കമ്മിറ്റി
Ananthan kaadu
'ഡയലോഗ് തെറ്റിയാല്‍ പുതുമുഖമായ എന്നോട് സോറി സാര്‍ എന്ന് പറയും'; ഇന്ദ്രന്‍സിനെക്കുറിച്ച് വിഷ്ണു അഗസ്ത്യ
Ananthan kaadu
​ഗായിക ​ഗൗരി ലക്ഷ്മി വിവാഹിതയായി; ആശംസകളുമായി ആരാധകർ
Summary

Murali Gopy's glimpse from Ananthan Kaadu is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com