'ജയിലിലെ മുറിയിൽ ആ കുഞ്ഞിന്റെ ചിത്രങ്ങൾ വയ്ക്കണം, അതുകണ്ടുവേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ'

താൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണെന്നും വാർത്ത ഏറെ വേദനിപ്പിച്ചു എന്നുമാണ് അഭിലാഷ് കുറിച്ചത്
അഭിലാഷ് പിള്ള/ ഫെയ്സ്ബുക്ക്, ശ്രീമഹേഷ് നക്ഷത്രയ്ക്കൊപ്പം/ ഫയൽചിത്രം
അഭിലാഷ് പിള്ള/ ഫെയ്സ്ബുക്ക്, ശ്രീമഹേഷ് നക്ഷത്രയ്ക്കൊപ്പം/ ഫയൽചിത്രം
Updated on
1 min read

റു വയസുകാരിയെ അച്ഛൻ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അഭിലാഷ് പിള്ള. താൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണെന്നും വാർത്ത ഏറെ വേദനിപ്പിച്ചു എന്നുമാണ് അഭിലാഷ് കുറിച്ചത്. സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കയ്യിൽ വെച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു. പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല.- അദ്ദേഹം കുറിച്ചു. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ സ്വന്തം മകളുടെ ചിത്രങ്ങൾ വയ്ക്കണമെന്നും അതാണ് അയാൾക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും അഭിലാഷ് കുറിച്ചു. 

അഭിലാഷിന്റെ കുറിപ്പ്

‘‘പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റില്ല, ഉറപ്പിച്ചു പറയാൻ കാരണം എനിക്കും രണ്ട് പെൺകുട്ടികളാണ്. ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കയ്യിൽ വെച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു. പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്. നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വയ്ക്കണം. അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ അതിലും വലിയ ശിക്ഷ കിട്ടാനില്ല.’’

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com