'റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതി, ക്രൂ മെമ്പറെന്ന് തെറ്റിദ്ധരിച്ചു'; ആരാധകനെ തല്ലിയതില്‍ മാപ്പുപറഞ്ഞ് നാനാ പടേക്കര്‍

അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
നാനാ പടേക്കര്‍/ ഫെയ്‌സ്ബുക്ക്‌
നാനാ പടേക്കര്‍/ ഫെയ്‌സ്ബുക്ക്‌
Updated on
1 min read

സെല്‍ഫിയെടുക്കാനെത്തിയ ആരാധകനെ തല്ലിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് നടന്‍ നാനാ പടേക്കര്‍. അയാള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചെന്നും, സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ സംഭവിച്ചതെന്നും നടന്‍ പറഞ്ഞു. സെല്‍ഫിയെടുക്കാനെത്തിയ ആരാധകനെ താരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം.

അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വീഡിയോയിലൂടെയാണ് ആരാധകനെ തല്ലിയ സംഭവത്തില്‍ നാനാ പടേക്കര്‍ മാപ്പുചോദിച്ചത്. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയതെന്ന് താരം പറഞ്ഞു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്‌സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ സെല്‍ഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും നാനാ പടേക്കര്‍ പറഞ്ഞു.

'ചിത്രത്തിലെ ക്രൂ മെമ്പര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അടിയേറ്റയാള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകനല്ലെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ സ്ഥലം വിട്ടിരുന്നു'- നാനാ പടേക്കര്‍ വ്യക്തമാക്കി.

താനൊരിക്കലും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കിയയക്കാറില്ലെന്ന് താരം പറഞ്ഞു. കഴിഞ്ഞദിവസം നടന്നത് തെറ്റാണ്. എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാനാ പടേക്കര്‍ പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com