'എഞ്ചിനീയറിങ് ആണ് പഠിച്ചത്, എന്തിനാ പഠിച്ചതെന്ന് ഇപ്പോഴും ഒരു പിടിത്തവുമില്ല'

ഇപ്പോഴിതാ പഠിക്കുന്ന കാലം മുതലുള്ള തന്റെ ഒരാഗ്രഹത്തെക്കുറിച്ച് പറയുകയാണ് നിവിൻ.
Nivin Pauly
നിവിൻ പോളി (Nivin Pauly)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് നിവിൻ പോളി (Nivin Pauly). മലയാളത്തിന് പുറമേ തമിഴിലും സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് നിവിൻ. തമിഴിൽ ബെൻസ് എന്ന ചിത്രമാണ് നിവിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിലെ നിവിന്റെ ലുക്ക് പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ പഠിക്കുന്ന കാലം മുതലുള്ള തന്റെ ഒരാഗ്രഹത്തെക്കുറിച്ച് പറയുകയാണ് നിവിൻ. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ 'ഹാക്‌ജെന്‍ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നടന്‍. എന്തെങ്കിലും ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നുവെന്ന് നിവിൻ പറഞ്ഞു.

"ഒരുപാട് വർഷത്തെ ആ​ഗ്രഹമാണ് സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യാൻ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷേ പഠിക്കുന്ന സമയം മുതലുള്ള എന്റെ വലിയ ആ​ഗ്രഹമാണ് ഒരു ബിസിനസ് തുടങ്ങണം, സ്റ്റാർട്ട് അപ്പ് തുടങ്ങണമെന്നൊക്കെ.

അതിന്റെ ഒരുപാട് ചർച്ചകളൊക്കെ സുഹൃത്തുക്കളുമായി നടത്തിയിരുന്നു. ചർച്ചകൾ നടന്നത് അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നും മുൻപോട്ട് പോയില്ല. ഭാ​ഗ്യം കൊണ്ട് സിനിമയിൽ വന്നു, പിന്നെ സിനിമയിൽ ഫുൾ തിരക്കായി".- നിവിൻ പോളി പറഞ്ഞു. "ഇടയ്ക്കൊക്കെ ചില സ്റ്റാർട്ട് അപ്പ് ഐഡിയകൾ കേൾക്കും. സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രോ​ഗ്രാം തുടങ്ങണമെന്നത് ഒരുപാട് നാളത്തെ ആ​ഗ്രഹമായിരുന്നു.

സിനിമയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. സിസ്റ്റമാറ്റിക് ആകേണ്ട ഒരുപാട് മേഖലകളുണ്ട്. ഞാനിത് നോട്ട് ചെയ്ത് വച്ചിട്ട് പലരോടും ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഫിലിം പ്രൊഡക്ഷന് സഹായിക്കുന്ന തരത്തിലുള്ള എഐ ടൂളുകളൊക്കെ നിർമിക്കാൻ ശ്രമിക്കുമായിരുന്നു".- നിവിൻ പോളി കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com