പുഷ്പ 2 പ്രീമിയറിനിടെ അപകടം; തിയറ്റര്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

തിയറ്റര്‍ മാനേജ്‌മെന്റില്‍ നിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്
PUSHPA 2
പുഷ്പ 2 പ്രീമിയർ കാണാനായി അല്ലു അർജുൻ തിയറ്ററിൽ എത്തിയപ്പോൾ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടം നടന്ന സന്ധ്യ തിയറ്റര്‍ ഉടമ സന്ദീപ്, സീനിയര്‍ മാനേജര്‍ നാഗരാജു, മാനേജര്‍ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

തിയറ്റര്‍ മാനേജ്‌മെന്റില്‍ നിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. നടന്റെ തിയറ്റര്‍ സന്ദര്‍ശനത്തേക്കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അതിനു വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ഇവര്‍ക്കായില്ലെന്നും കുറ്റപ്പെടുത്തി.

ഡിസംബര്‍ നാലിനാണ് അപകടമുണ്ടാകുന്നത്. നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ രേവതി മരിക്കുന്നത്. ഇവരുടെ മകന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒന്‍പതും ഏഴും വയസുള്ള മക്കളേയും കൊണ്ടാണ് രേവതിയും ഭര്‍ത്താവും തിയറ്ററില്‍ എത്തിയത്. നടന്‍ അല്ലു അര്‍ജുന്‍ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com