'നോട്ട് നിരോധന രംഗത്തിന് തിയേറ്ററില്‍ വന്‍ കയ്യടി, കേരളത്തില്‍ ഇതാദ്യം!'; ധുരന്ധര്‍ 2വിനെ പ്രശംസിച്ച് രഞ്ജിത് ശങ്കര്‍

ഇന്ത്യന്‍ വാണിജ്യ സിനിമയുടെ മേക്കിങ് ധുരന്ധര്‍ മാറ്റിയെഴുതിയെന്നും രഞ്ജിത് ശങ്കർ
Ranjith Shankar on Dhurandhar 2
Ranjith Shankar on Dhurandhar 2
Updated on
1 min read

ധുരന്ധര്‍ ടുവിനെക്കുറിച്ചുള്ള സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിക്കുന്നത് അസാധാരണമായ പ്രതികരണമാണെന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്. ഇന്ത്യന്‍ വാണിജ്യ സിനിമയില്‍ ധുരന്ധര്‍ പുതിയൊരു മാറ്റം കൊണ്ടു വന്നുവെന്നും രഞ്ജിത് പറയുന്നു.

Ranjith Shankar on Dhurandhar 2
'കടപ്പാടിന്റെ ലക്ഷണങ്ങള്‍ തെക്കോട്ടും വ്യാപിക്കുന്നു'; ധുരന്ധര്‍ 2വിനെ പ്രശംസിച്ച അല്ലുവിനെതിരെ പ്രകാശ് രാജ്

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു രഞ്ജിത് ശങ്കറിന്റെ പ്രതികരണം. ''ധുരന്ധര്‍ 2, നോട്ട്‌ നിരോധന സീനില്‍ തിയേറ്റര്‍ മൊത്തം കയ്യടിച്ചു. കേരളത്തില്‍ ഇങ്ങനൊന്ന് ഇതാദ്യമാണെന്ന് തോന്നുന്നു'' എന്നായിരുന്നു രഞ്ജിത് ശങ്കറിന്റെ പോസ്റ്റ്.

Ranjith Shankar on Dhurandhar 2
'നീ ശരിക്കും ഞെട്ടിച്ചു തമ്പി, ഹൃദയം നിറഞ്ഞു, എന്തൊരു സിനിമയാണിത് !'; 'യൂത്തി'നെ പ്രശംസിച്ച് ചിമ്പു

ഇന്ത്യന്‍ കൊമേഷ്യല്‍ മൂവി മേക്കിങിനെ നല്ലതിനായി മാറ്റിയെഴുതിയിരിക്കുകയാണ് ധുരന്ധര്‍ എന്നും രഞ്ജിത് കുറിക്കുന്നുണ്ട്. അതേസമയം ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കുറിക്കുമ്പോഴും കടുത്ത വിമര്‍ശനങ്ങളും ധുരന്ധര്‍ ദ റിവഞ്ച് നേരിടുന്നുണ്ട്. നോട്ട് നിരോധനത്തെ ന്യായീകരിക്കുന്ന, പ്രൊപ്പഗാണ്ട ചിത്രമെന്നാണ് ധുരന്ധര്‍ നേരിടുന്ന വിമര്‍ശനം.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍ ദ റിവഞ്ച്. ആദ്യ ഭാഗം ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തിനും വന്‍ പ്രതീകരണമാണ് ബോക്‌സ് ഓഫീസില്‍ ലഭിക്കുന്നത്. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ സാറ അര്‍ജുന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Ranjith Shankar recalls the theatre response to Dhurandhar 2 in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com