'100 മണിക്കൂർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു, പക്ഷേ പെട്ടെന്ന് തീർന്നു'; പ്രധാനം ചടങ്ങിന്റെ ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും

വളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക.
Rashmika Mandanna and Vijay Deverakonda
Rashmika Mandanna and Vijay Deverakondaഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാ​ഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 25 ന് ഉദയ്പൂരിൽ നടന്ന തങ്ങളുടെ 'പ്രധാനം' ചടങ്ങിലെയും മെഹന്ദി ആഘോഷങ്ങളിലെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു ഈ സ്വപ്നതുല്യമായ ആഘോഷങ്ങൾ നടന്നത്.

Rashmika Mandanna and Vijay Deverakonda
Rashmika Mandanna and Vijay Deverakondaഇൻസ്റ്റ​ഗ്രാം

Rashmika Mandanna and Vijay Deverakondaവളരെ സിംപിൾ ലുക്കിലാണ് ആഘോഷങ്ങളിൽ രശ്മികയെ കാണാനാവുക. രശ്മികയുടെ ഒരു കൈപ്പത്തിയിൽ 'ഓം' എന്ന ചിഹ്നവും പൂക്കളുടെ ഡിസൈനുകളുമാണ് നൽകിയിരുന്നത്. "ഫെബ്രുവരി 25, നൂറു മണിക്കൂർ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയ അത്രയും സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം" എന്നാണ് വിജയ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.

Rashmika Mandanna and Vijay Deverakonda
Rashmika Mandanna and Vijay Deverakondaഇൻസ്റ്റ​ഗ്രാം
Rashmika Mandanna and Vijay Deverakonda
'സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും'; വികാരഭരിതനായി ഇന്ദ്രന്‍സ്

"അത് വളരെ പെർഫെക്റ്റ് ആയിരുന്നു, പക്ഷേ പെട്ടെന്ന് കഴിഞ്ഞു". - എന്നാണ് രശ്മിക ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഒരു പാത്രത്തിലെ പാലിൽ റോസാപ്പൂ ഇതളുകൾക്കിടയിൽ സ്വർണമോതിരം ഇടുകയും, വധൂവരന്മാർ ചേർന്ന് അത് കണ്ടുപിടിക്കുകയും ചെയ്യുന്ന പരമ്പരാഗതമായ ചടങ്ങാണ് പ്രധാനം.

Rashmika Mandanna and Vijay Deverakonda
'വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല, പ്രസവദിനം അടുത്തു വരികയാണ്'; സന്തോഷം പങ്കുവച്ച് ഷംന കാസിം

ഫെബ്രുവരി 26 നായിരുന്നു വിജയ്‌യും രശ്മികയും തമ്മിലുള്ള വിവാഹം. വിവാഹചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരം​ഗം തീർത്തിരുന്നു. വിവാഹത്തിന് ശേഷം നടത്തിയ റിസപ്ഷനും ആരാധകർ ഏറ്റെടുത്തിരുന്നു.

Summary

Cinema News: Rashmika Mandanna and Vijay Deverakonda have shared photos from their pre wedding events.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com