'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എന്നെ മനസിലാക്കുന്ന ഒരാളെ വേണം'; കുറിപ്പുമായി രേണു സുധി

ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.
Renu Sudhi
Renu Sudhiഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഒറ്റയ്ക്ക് ജീവിച്ച് താൻ മടുത്തെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആ​ഗ്രഹം പങ്കുവച്ചത്. "ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.’’ രേണു സുധി കുറിച്ചു.

ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പം വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്.

Renu Sudhi
'അന്ന് കേരളത്തിൽ സദ്ദാം ജിക്കു വേണ്ടി ഹർത്താൽ നടത്തി; ഇപ്പോൾ ഇറാനെ സപ്പോർട്ട് ചെയ്യുന്നവർ അതൊക്കെ മറന്നിട്ടുണ്ടാകും'

ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു. 2023 ജൂൺ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സുധിയുടെ മരണം കഴിഞ്ഞ് മൂന്ന് വർഷത്തോടടുക്കുമ്പോൾ രേണുവിനെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

Renu Sudhi
രേണു സുധിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്സ്ക്രീൻഷോട്ട്
Renu Sudhi
'സംവിധായകനും ഹീറോയുമൊക്കെ നാൻ താൻ സാർ! അപ്പോൾ പ്രൊഡ്യൂസർ ?; ഇല്ല റിസ്ക് മാത്രം ഞാനെടുക്കില്ല', വൈറലായി സുരാജിന്റെ വാക്കുകൾ

വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെ രേണുവിന് നേരെ വൻതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. താൻ വീണ്ടും വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും തലയിൽ തട്ടമിടാൻ സാധ്യതയുണ്ടെന്നും രേണു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇടയ്ക്ക് രേണുവിന്റെ മേക്കോവർ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Summary

Cinema News: Actress Renu Sudhi about her wish to find with a new life partner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com