'കിച്ചു ഇത് ചെയ്യരുത്, സംഭവിച്ചത് എന്തെന്ന് നമുക്കറിയാം'; കിച്ചു ടെല്ലസിനോട് റോഷ്‌ന ആന്‍ റോയ്

അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്.
Roshna Ann Roy and Kichu Tellus
Roshna Ann Roy and Kichu Tellusഇന്‍സ്റ്റഗ്രാം
Updated on
1 min read

ഈയ്യടുത്താണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും വിവാഹ മോചിതരായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താനും കിച്ചുവും പിരിഞ്ഞുവെന്ന കാര്യം റോഷ്‌ന അറിയിച്ചത്. 2020 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്.

Roshna Ann Roy and Kichu Tellus
വൈറലായ 'ബേബ്‌സ്', ഇന്ത്യയുടെ മോണിക്ക ബെല്ലൂച്ചി; എക്‌സ് തേടിയ നീല സാരിക്കാരി; 37-ാം വയസില്‍ 'നാഷണല്‍ ക്രഷ്' ആയി ഗിരിജ

കഴിഞ്ഞ ദിവസം റോഷ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കിച്ചു പങ്കുവച്ചത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കിച്ചുവിന്റെ പോസ്റ്റിന് താഴെ റോഷ്‌ന കമന്റുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് റോഷ്‌ന ആന്‍ റോയ് കമന്റ് ചെയ്തത്.

Roshna Ann Roy and Kichu Tellus
'ഒന്നും മറക്കില്ല രാമാ...!'; എമ്പുരാനേയും ആരാധകരേയും പറഞ്ഞത് തിരിച്ചടിച്ചു; 'ബോയ്‌കോട്ട് മേജര്‍ രവി' ട്രെന്റിങ്ങില്‍

''കിച്ചൂ, ഇത് ചെയ്യരുത്. നമ്മള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. സംഭവിച്ചത് എന്തെന്ന് നമുക്ക് പരസ്പരം അറിയാം. അതിനാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഇത് വളരെ മോശമാണ്. ഞാന്‍ എപ്പോഴും നിന്റെ യാത്രയുടെ കൂടെ തന്നെയുണ്ട്. ഞാന്‍ എന്നും നിന്റെ നല്ല സുഹൃത്തായിരിക്കും'' എന്നാണ് റോഷ്‌ന കുറിച്ചത്. അതേസമയം കിച്ചുവിന് റോഷ്‌നയെ മിസ് ചെയ്യുന്നതു കൊണ്ടാകാം പോസ്റ്റിട്ടതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഷ്‌നയുടെ കമന്റ് ചര്‍ച്ചയായതോടെ കിച്ചു പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നടനാണ് കിച്ചു ടെല്ലസ്. ആന്റണി വര്‍ഗീസ് പെപ്പെ നായകനായ അജഗജാന്തരത്തിന്റെ തിരക്കഥാകൃത്തുമാണ് കിച്ചു 2020 നവംബറിലാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാനല്ല ഇക്കാര്യം പറയുന്നത്. സമാധാനത്തോടെ വ്യത്യസ്തമായ രണ്ട് വഴികളിലൂടെ ജീവിതം തുടരാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു വിവാഹ മോചന വാര്‍ത്ത പങ്കുവച്ച് റോഷ്‌ന കുറിച്ചത്.

Summary

Roshna Ann Roy Comments on ex husband Kitch Tellus's post. as he shared a photo with her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com