'ഞാൻ ഒരിക്കലും എന്നെ സെക്സിയായി കരുതിയിരുന്നില്ല'; പുഷ്പയിലെ ഐറ്റം ഡാൻസിനെക്കുറിച്ച് സാമന്ത

ആ ഡാൻസ് ചെയ്തത് തനിക്കൊരു വെല്ലുവിളിയായിരുന്നുവെന്നും സാമന്ത പറഞ്ഞു.
Samantha
Samanthaഇൻസ്റ്റ​ഗ്രാം
Updated on
1 min read

പുഷ്പയിലെ ഊ ആണ്ടവ എന്ന സാമന്തയുടെ ഐറ്റം ഡാൻസ് വൻ തരം​ഗമായി മാറിയിരുന്നു. അല്ലു അർജുനൊപ്പമുള്ള സാമന്തയുടെ ഈ ഡാൻസ് തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സൂപ്പർ ഹിറ്റായി. ഇപ്പോഴിതാ ഈ ഡാൻസ് നമ്പർ ചെയ്തതിനെക്കുറിച്ച് സാമന്ത തുറന്നു പറയുകയാണ്. എൻ‍ഡിടിവി വേൾഡ് സമ്മിറ്റ് 2025 സെഷനിൽ സംസാരിക്കുകയായിരുന്നു സാമന്ത.

ആ ഡാൻസ് ചെയ്തത് തനിക്കൊരു വെല്ലുവിളിയായിരുന്നുവെന്നും സാമന്ത പറഞ്ഞു. പുഷ്പയിലെ ഐറ്റം സോങ്ങിൽ ഒപ്പിടാനുള്ള തീരുമാനം വ്യക്തിപരമായിരുന്നുവെന്നും തന്റെ അതിരുകൾ പരീക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നും നടി പറഞ്ഞു. "എനിക്ക് കഴിയുമോ എന്ന് നോക്കാനാണ് ഞാൻ 'ഊ ആണ്ടവ' ചെയ്തത്. ഞാൻ എനിക്ക് തന്നെ നൽകിയ ഒരു വെല്ലുവിളിയായിരുന്നു അത്. ഞാൻ ഒരിക്കലും എന്നെ സെക്സിയായി കരുതിയിരുന്നില്ല.

Samantha
'നായകന്മാരെക്കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല; വിവാഹിതയായ നായിക എന്ന വിഭാ​ഗം തന്നെയുണ്ടായിരുന്നു'

ആരും എനിക്ക് ഒരു 'ബോൾഡ് റോൾ' തരാൻ പോകുന്നില്ല. അതൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ".- സാമന്ത പറഞ്ഞു. "ഊ ആണ്ടവ" എന്ന ഗാനത്തിന് സംഗീതം നൽകിയത് ദേവി ശ്രീ പ്രസാദ് ആണ്. റാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം നിർമിച്ച സെറ്റിലാണ് ​ഗാനം ചിത്രീകരിച്ചത്. ഇന്ദ്രാവതി ചൗഹാൻ ആണ് ​ഗാനം ആലപിച്ചത്. ​ഗണേഷ് ആചാര്യയാണ് കൊറിയോ​ഗ്രഫർ.

Samantha
'ദൈവ മുതൽ മോഷ്ടിക്കുമ്പോൾ കൃത്യമായും അവർക്കറിയാം, ഒരു ദൈവവും ശിക്ഷിക്കാൻ പോകുന്നില്ല എന്ന്'

വരുൺ ധവാനൊപ്പമുള്ള സിറ്റാഡൽ ഹണി ബണ്ണിയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഹൈദരാബാദിലാണ് സാമന്ത. മുഴുനീള വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് ഇപ്പോൾ ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് സാമന്ത. തന്റെ ജീവിതത്തിലെ ചെറിയ ഭാഗം പോലും അറിഞ്ഞവർക്ക് വിവാഹമോചനം, അസുഖം തുടങ്ങിയ തന്റെ വ്യക്തിപരമായ വെല്ലുവിളികൾ പോലും പരസ്യമായി അറിയാം എന്ന് സാമന്ത പറഞ്ഞു.

Summary

Cinema News: Actress Samantha reveals why she decided to do Oo Antava in Pushpa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com