

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് മാളികപ്പുറം സിനിമയിലെ പ്രകടനത്തിന് ദേവാനന്ദയെ പരിഗണിക്കാത്തതിൽ വിമർശനം. ദേവനന്ദയെ ജൂറി അവഗണിച്ചുവെന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ശരത് ദാസ്.
മനസ്സുകൊണ്ടും ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ എന്നാണ് ദേവനന്ദയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍... എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും , മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ.- ശരത് കുറിച്ചു.
വഴക്കിലെ അഭിനയത്തിന് തന്മയ സോള്‍ ആണ് മികച്ച ബാലതാരമായി തെരഞ്ഞെടുത്തത്. തന്മയയുടെ ചിത്രം പങ്കുവച്ച് എന്തായാലും ഇതിനു മേലെ അല്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയും ശരത് നൽകി. മേലെ കീഴെ ചിന്തിക്കണോ സുഹൃത്തേ? കഴിവുള്ള കുട്ടികളല്ലേ 2 പേരും !!! രണ്ടുപേർക്കും കൊടുത്തുകൂടായിരുന്നോ???? കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ,ഞാൻ സന്തോഷപൂർവ്വം അഭിമാനത്തോടെ മറ്റൊരാളുമായി ഷെയർ ചെയ്തിട്ടുണ്ട് . കുട്ടികളും സന്തോഷിക്കും- എന്നാണ് താരം പറഞ്ഞത്.
മാളികപ്പുറം എന്ന ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ദേവനന്ദയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തന്മയ സോളിനെ കൂടാതെ മാസ്റ്റര്‍ ഡാവിഞ്ചിയും ബാലതാരത്തിനുള്ള പുരസ്കാരം നേടി. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates