പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു, നന്ദി പറയേണ്ടത് വിനീതിനോടും വിമലയോടും; ശ്രീനിയെ കണ്ട് സത്യൻ അന്തിക്കാട്

ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി ശ്രീനിവാസനെ കണ്ട ശേഷം സത്യൻ അന്തിക്കാട് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്
കുറുക്കൻ സെറ്റിൽ എത്തി ശ്രീനിവാസനെ സത്യൻ അന്തിക്കാട് കണ്ടപ്പോൾ/ ഫെയ്സ്ബുക്ക്
കുറുക്കൻ സെറ്റിൽ എത്തി ശ്രീനിവാസനെ സത്യൻ അന്തിക്കാട് കണ്ടപ്പോൾ/ ഫെയ്സ്ബുക്ക്
Updated on
1 min read

രോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ വിട്ടു നിന്ന ശ്രീനിവാസൻ വീണ്ടും സജീവമാവുകയാണ്. മകൻ വിനീത് ശ്രീനിവാസനൊപ്പമാണ് താരത്തിന്റെ തിരിച്ചുവരവ്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കനിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി ശ്രീനിവാസനെ കണ്ട ശേഷം സത്യൻ അന്തിക്കാട് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശ്രീനി പഴയ ശ്രീനിയായി എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം കുറിച്ചു. 

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം

മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-
"ഞാൻ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു."
ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,
"ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും"
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. 
രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.
നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.
സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com