സോനം കപൂറിനെ അനുരാഗ് കശ്യപ് തട്ടിക്കൊണ്ടുപോയി? മകളെ തെരഞ്ഞിറങ്ങി അനില്‍ കപൂര്‍; വിഡിയോ

സിനിമപ്രേമികളെ രസംപിടിപ്പിക്കാന്‍ വ്യത്യസ്തമായൊരു സിനിമ എത്തുകയാണ്
സോനം കപൂറിനെ അനുരാഗ് കശ്യപ് തട്ടിക്കൊണ്ടുപോയി? മകളെ തെരഞ്ഞിറങ്ങി അനില്‍ കപൂര്‍; വിഡിയോ
Updated on
1 min read

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ അനുരാഗ് കശ്യപും നടന്‍ അനില്‍ കപൂറും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. ഇരുവരും പരസ്പരം ചീത്തവിളിക്കുന്ന ട്വീറ്റുകളെല്ലാമാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ഇതാ ഇരുവരും തമ്മിലുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. സോനം കപൂറിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അനുരാഗ് കശ്യപാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയം. സിനിമപ്രേമികളെ രസംപിടിപ്പിക്കാന്‍ വ്യത്യസ്തമായൊരു സിനിമ എത്തുകയാണ്. 

അനില്‍ കപൂറും അനുരാഗ് കശ്യപും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ട്രെയിലറാണ് വൈറലാവുന്നത്. എകെ വെര്‍സസ് എകെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താരങ്ങള്‍ അനില്‍ കപൂറും അനുരാഗ് കശ്യപുമായി തന്നെയാണ് എത്തുന്നത്. യാഥാര്‍ഥ്യത്തോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ രസകരമായാണ് ചിത്രം എടുത്തിരിക്കുന്നത്. 

സോനം കപൂറിനെ തട്ടിക്കൊണ്ടുപോയെന്നുള്ള സന്ദേശമാണ് അനില്‍ കപൂറിന് ലഭിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ മറ്റാരുമായി ബന്ധപ്പെടാനോ പൊലീസിനെ അറിയിക്കാനോ അനിലിനു കഴിയില്ല. തുടര്‍ന്ന് മകളെ അന്വേഷിച്ച് നടക്കുന്ന അനില്‍ കപൂറാണ് ചിത്രത്തില്‍. നെറ്റ്ഫഌക്‌സിലൂടെ ഡിസംബര്‍ 24 നാണ് റിലീസ് ചെയ്യുന്നത്. ഒരു പത്രസമ്മേളനത്തിനിടെ അനില്‍ കപൂറിന്റെ മുഖത്തേയ്ക്ക് ദേഷ്യത്തോടെ വെള്ളമൊഴിക്കുന്ന അനുരാഗ് കശ്യപിന്റെ ദൃശ്യങ്ങളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വിക്രം മൊട്!വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇരുവരും ട്വിറ്ററിലൂടെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത്. പരസ്പരം കളിയാക്കിയും തെറിവിളിച്ചും നടത്തിയ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയായിരുന്നു പിന്നീട് ഈ സിനിമയുടെ ട്രെയിലര്‍ റിലീസ് ആയതോടെയാണ് ഇതും വ്യാജമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Santhivila Dinesh
Namitha
Vinayan, Parvathy Thiruvothu
MG Sreekumar, K Omanakutty, MG Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com