'ഓങ്കിയടിച്ചാ...'; സൂര്യയുടെ വമ്പന്‍ തിരിച്ചുവരവ്; ഒറ്റദിവസം വിറ്റ് പോയത് 7 ലക്ഷം ടിക്കറ്റുകള്‍

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും
Suriya
Suriya
Updated on
1 min read

സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയേറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിനു ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകൾ വിൽക്കാനായി. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ആദ്യ ദിനം ഗംഭീര പ്രേക്ഷക പ്രതികരണവും ഹൗസ് ഫുൾ ഷോകളും ലേറ്റ് നൈറ്റ് അഡിഷണൽ ഷോകളും നടന്നു.

Suriya
'മക്കളെ കാണാന്‍ അനുവദിക്കുന്നില്ല, സ്വയം മുറിവേല്‍പ്പിച്ചു, ഡിവോഴ്‌സ് കിട്ടുന്നത് വരെ അഭിനയിക്കില്ല'; പൊട്ടിത്തെറിച്ച് രവി മോഹന്‍

സൂര്യയുടെ ഗംഭീര പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രൻസ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പ്’യിൽ എത്തുന്നത്.

Suriya
'ആ കണ്ണീരിന്റെ നനവ് നമുക്കും കിട്ടും, സൂര്യയെ വരെ സൈഡാക്കിയല്ലോ ഇന്ദ്രൻസേട്ടാ'; 'കറുപ്പി'ലെ നടന്റെ പെർഫോമൻസിന് കയ്യടിച്ച് തമിഴകം

വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും വൻ വരവേൽപ്പാണ് പ്രേക്ഷകർ തിയേറ്ററിൽ നൽകുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് ബിഗ് സ്‌ക്രീനിൽ കറുപ്പിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ചിത്രം. പി ആർ ഓ : പ്രതീഷ് ശേഖർ

Summary

Suriya makes a stunning comeback. Karuppu solds 7 lakhs tickets in first day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com