'ഇത്തരം പാട്ടെഴുതുന്നവർ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് തൊഴണം': 'ഹേ ബനാനേ' പാട്ടിനെതിരെ ടി പി ശാസ്തമം​ഗലം

ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം ഇന്ന് പാട്ടെഴുതാം
vaazha
വാഴ സിനിമയില്‍ നിന്ന്, ടി പി ശാസ്തമം​ഗലംഫെയ്സ്ബുക്ക്
Updated on
1 min read

ടുത്തിടെ മലയാളത്തിൽ ഏറ്റവും ഹിറ്റായി മാറിയ പാട്ടാണ് വാഴയിലെ ഹേ ബനാനേ എന്ന് തുടങ്ങുന്നത്. ​ഗാനം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ വൈറലായിരുന്നു. ഇപ്പോൾ ഈ ​ഗാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിനിമാഗാന നിരൂപകൻ ടി പി ശാസ്തമംഗലം. ഇന്ന് പാട്ടുകേൾക്കുക എന്ന് പറയുന്നത് തന്നെ വളരെ അരോചകമായി മാറി എന്നാണ് ശാസ്തമം​ഗലം പറയുന്നത്. ഇത്തരം പാട്ടെഴുതാൻ ഭാസ്കരൻ മാഷിന്റെ ആവശ്യമില്ലെന്നും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം എന്നും കൂട്ടിച്ചേർത്തു.

അടുത്ത കാലത്ത് ഒരു സിനിമ വന്നു വാഴ, നിങ്ങൾ കണ്ട് കാണും, പുതിയ തലമുറയിൽപെട്ട വാഴ. അതിന്‍റെ പേര് തന്നെ വിചിത്രമാണ് ബയോപിക്ക് ഓഫ് എ ബില്ല്യൺ ബോയ്സ്, ഒന്നും രണ്ട് ബോയ്സിന്‍റെ അല്ല നൂറുകോടി ബോയ്സിന്‍റെ കഥയാണ്. അതിലാരു പാട്ട് ഇതാണ് 'ഏയ് ബനാനെ ഒരു പൂ തരാമോ, ഏയ് ബനാനെ ഒരു കായ് തരാമോ' ഇതിന് ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം... വയിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്.-

ഹേ ബനാനയെ മാത്രമല്ല ചിത്രത്തിലെ മറ്റൊരു ​ഗാനത്തേയും ശാസ്തമം​ഗലം വിമർശിച്ചു. 'പണ്ടെങ്ങാണ്ടോ... ആരൊ വാഴ വെച്ചെ' അച്ഛൻമാർ പണ്ട് ദേഷ്യം വരുമ്പോൾ പറയുമായിരുന്നു ഇത്, അതാണ് ഇപ്പോൾ ഗാനമായിരിക്കുന്നത്. എന്താരു വികലമാണെന്ന് നോക്കു. വരികളുടെ ആ വികലമായ ഒരു അവസ്ഥ നോക്കണേ.. 'അല്ലിയാമ്പൽ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം' എന്നെഴുതിയ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആൾക്കാർ നൂറുവട്ടം തൊഴണം എന്ന് ഞാൻ പറയും.' ടി.പി. ശാസ്തമംഗലം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com