'കീഴ്ജാതിക്കാരന് വിദ്യാഭ്യാസം നിഷേധിച്ച ദ്യോണചാര്യരുടേയും കൃപാചാര്യരുടേയും രീതി തന്നെയാണ് കേന്ദ്രത്തിനും'; തുറന്നടിച്ച് ത്യാഗരാജന്‍ കുമാരരാജ

Thyagarajan Kumararaja
Thyagarajan Kumararajaഫയല്‍
Updated on
1 min read

കേന്ദ്ര സര്‍ക്കാരിനും പുതിയ വിദ്യാഭ്യാസ നയത്തിനുമെതിരെ തുറന്നടിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ. തമിഴ്‌നാട് സര്‍ക്കാരിന്റെ 'കല്‍വിയില്‍ സിരന്ത തമിഴ്‌നാട്' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരരാജ. പിന്നോക്കാവസഥയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് കേന്ദ്ര നയമെന്നാണ് ത്യാഗരാജന്‍ കുമാരരാജ പറഞ്ഞത്.

Thyagarajan Kumararaja
'മോഹൻലാലിന്റെ നായിക, മലയാള സിനിമയുടെ സൗഭാഗ്യം എന്ന് പറഞ്ഞിരുന്ന നടി! ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു'; കുറിപ്പ്

''വിദ്യാഭ്യാസം എല്ലാവരേയും തുല്യരാക്കും. അതുകൊണ്ട് തന്നെ പുരാതനകാലം മുതല്‍ക്കു തന്നെ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കാതിരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു പയ്യന്‍ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ നീയാരാ എന്ന് ചോദിച്ച് പറഞ്ഞു വിട്ടു. അവന്‍ ഒളിച്ചു നിന്ന് ആയുധ വിദ്യ പഠിച്ച് അവരുടെ മുന്നില്‍ പോയി നിന്നപ്പോള്‍ അവന്റെ പെരുവിരല്‍ മുറിച്ച് വാങ്ങി. കര്‍ണന്‍ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ നീയാരാണെന്ന് ചോദിച്ചു'' അദ്ദേഹം പറയുന്നു.

Thyagarajan Kumararaja
'മലയാളി പൊട്ടിച്ചുവിട്ടെങ്കിലെന്താ, രാജമൗലി ഫാന്‍ ബോയ് ആയില്ലേ!'; ട്രോളുകളില്‍ നിറഞ്ഞ് മമ്മൂട്ടിയുടെ 'മായാബസാര്‍'

''കര്‍ണന്‍ കൃപാചാര്യരെ പോയി കണ്ടു. താന്‍ മേല്‍ജാതിയാണെന്ന് കള്ളം പറഞ്ഞ് വിദ്യ പഠിച്ചു. എന്നാല്‍ മേല്‍ജാതിയല്ലെന്ന് അറിഞ്ഞപ്പോള്‍ നീ പഠിച്ച വിദ്യയൊക്കെ ഒരുനാള്‍ മറന്നു പോകും എന്ന് ശപിച്ചു. ഇങ്ങനെ ദ്രോണാചാര്യരും കൃപാചാര്യരും തുടങ്ങി, രാജാഗോപാലാചാരിയും വരെ നമ്മള്‍ പഠിക്കുന്നത് തടത്തു കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.''

''എന്നാല്‍ സമത്വവും സാമൂഹ്യനീതിയുമില്ലാത്ത ഒരു നാട്ടില്‍ എല്ലാവരേയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി സമൂഹത്തെ നല്ലൊരു പാതയിലേക്ക് നയിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യാന്‍ ശ്രമിക്കുകയാണ്. പഠിക്കാന്‍ ഗതിയില്ലാത്ത കുട്ടികള്‍ക്ക് ബുക്കും സൈക്കിളും നല്‍കി എങ്ങനെയെങ്കിലും പഠിച്ച് സമൂഹത്തിന്റെ മുകള്‍ തട്ടിലേക്ക് വരാന്‍ പറയുകയാണ്.'' അദ്ദേഹം പറയുന്നു.

ദ്രോണാചാര്യര്‍ പെരുവിരല്‍ ചോദിച്ചത് പോലെ കൃപാചാര്യര്‍ കര്‍ണന് അംനേഷ്യ കൊടുത്തതു പോലെ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്യമാണ് പുതിയ വിദ്യാഭ്യാസ നയമെന്നും ത്യാഗരാജന്‍ കുമാരരാജ പറയുന്നു.

തമിഴ്‌നാട്ടില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയും സ്‌കൂള്‍ സമയം രണ്ട് ഷിഫ്റ്റുകളാക്കിയുമെല്ലാമുള്ള വിദ്യാഭ്യാസ നയം കൊണ്ടു വന്നാണ് സി രാജഗോപാലചാരി വിവാദത്തിന് തുടക്കമിടുന്നത്. പെണ്‍കുട്ടികള്‍ അമ്മയില്‍ നിന്നും ആണ്‍കുട്ടികള്‍ അച്ഛനില്‍ നിന്നും വീട്ടുജോലികള്‍ ചെയ്തു പഠിക്കാന്‍ ആവശ്യപ്പെട്ടും സി രാജഗോപാലാചാരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Summary

Thyagarajan Kumararaja lashes out at central's new education policies. Equates them with Dronacharya and Kripacharya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com