​'ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ പറയും'; ഡബ്ല്യുസിസി

സെക്സിസ്റ്റ് ട്രെയ്‌ലർ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെക്കുറിച്ച് ചോദിക്കാറുണ്ടോ ?
Geetu Mohandas
ഗീതു മോഹൻദാസ്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

'ടോക്സിക്' സിനിമയിലെ സ്ത്രീവിരുദ്ധതയിൽ പ്രതികരണവുമായി ഡബ്ല്യുസിസി. 'ടോക്സിക്കിനെ'നെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലുയർന്ന ചോദ്യത്തിന് മറുപടി നൽകിയത് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ് ആണ്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ പറയുമെന്നും ഞങ്ങൾക്കിടയിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ മാത്രം കാര്യമാണെന്നും മിറിയം ജോസഫ് പ്രതികരിച്ചു.

‘ഡബ്ല്യുസിസിയ്ക്കുള്ളിൽ പല ചർച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങൾ പത്രക്കാർക്ക് കൊടുക്കാറില്ല. ഞങ്ങൾ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാൻ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിസ്റ്റ് ആയിട്ടുള്ള കാര്യങ്ങൾ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ പറയും. അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനിൽക്കുന്നത്.

ഗീതു മോഹൻദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്’ മിറിയം വ്യക്തമാക്കി. ‘നിങ്ങളുടെ പ്രവർത്തനം എന്താണ് ? നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ‘‘അമ്മ’’ യോട് ചോദിക്കാറുണ്ടോ?. ഡബ്ല്യുസിസിയോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു. സെക്സിസ്റ്റ് ട്രെയ്‌ലർ ഗീതു മോഹൻദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്. സെക്സിസ്റ്റ് ട്രെയ്‌ലർ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെക്കുറിച്ച് ചോദിക്കാറുണ്ടോ ? ഞങ്ങൾ ആരും പുണ്യാളന്മാരല്ല.

എല്ലാവരെയും പോലെ തന്നെയുള്ള സാധാരണ സിനിമ പ്രവർത്തകരാണ്. ചില കാര്യങ്ങൾ മാറ്റണം. ചില നിലപാടുകൾ മാറ്റണം. അത് ഇനി നിങ്ങൾ എന്ത് ചോദിച്ചാലും ഞങ്ങൾ ഇവിടെ തന്നെ കാണും. ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല’ മിറിയം പറഞ്ഞു. 21–ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിൽ മാന്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉണ്ടാക്കി കൊടുക്കാനാണ് ഡബ്ല്യുസിസി പ്രവർത്തിക്കുന്നത്.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി 41–ൽ അധികം നിർദേശങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് വേദിയിൽ സംവിധായിക അ‍ഞ്ജലി മേനോനും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com