'ഇത്തരം മനുഷ്യരോടാണ് നമ്മുടെ കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്', കുറിപ്പുമായി മഞ്ജു

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല എന്നാണ് മഞ്ജു പറയുന്നത്
മഞ്ജു സുനിച്ചൻ/ ഫേയ്സ്ബുക്ക്
മഞ്ജു സുനിച്ചൻ/ ഫേയ്സ്ബുക്ക്
Updated on
1 min read

ക്രൂരമായി കൊലചെയ്യപ്പെട്ട് 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയയ്ക്ക് നീതി ലഭിക്കുന്നു. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് തെളിഞ്ഞപ്പോൾ അതിന് കാരണമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ്. വർഷങ്ങളോളം ക്രൂരമായി ആക്രമിക്കപ്പെട്ടെങ്കിലും സത്യത്തിനൊപ്പം ഉറച്ചുനിന്ന അദ്ദേഹമിപ്പോൾ മലയാളികളുടെ ഹീറോ ആണ്. അഭയ കേസിൽ വിധി വന്നതിന് പിന്നാലെ നടി മഞ്ജു സുനിച്ചൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല എന്നാണ് മഞ്ജു പറയുന്നത്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്നവരാണ് അവർ. ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നതെന്നും മഞ്ജു കുറിച്ചു. രാജുവിനെ പ്രശംസിക്കാനും മഞ്ജു മറന്നില്ല. 

മഞ്ജു സുനിച്ചന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്.എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നുവിട്ട 50പൈസയാണ്.. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു.. 
തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ.. 
ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടൻ മുത്താണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com