'ടോക്സിക്കിൽ' ഒരുക്കിയിരിക്കുന്നത് സം​ഗീത വിരുന്ന് തന്നെ; മ്യൂസിക് റൈറ്റ്സ് വിറ്റത് വൻ തുകയ്ക്ക്

ടോക്സിക്കിന് ആവശ്യം അവിസ്മരണീയമായ ഒരു സംഗീതാനുഭവമാണ്.
Toxic
Toxicഫെയ്സ്ബുക്ക്
Updated on
1 min read

യഷ് നായകനാകുന്ന പുതിയ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സിന്റെ' അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് സ്വന്തമാക്കി. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീത സംവിധായകർ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്.

വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്നാണ് ഗാനം ഒരുക്കുന്നത്. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. കഥയോട് ചേർന്ന് നിൽക്കുന്നതും അതോടൊപ്പം വൈകാരികതയും മാസ് എനർജിയും നിറഞ്ഞതുമായ ഗാനങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക.

"ഭാഷയുടെയും, ദേശങ്ങളുടെയും ഒക്കെ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള പാൻ- ഇന്ത്യൻ സിനിമയുടെ യഥാർഥ പ്രതിഫലനമാണ് ടോക്സിക്," എന്ന് സീ മ്യൂസിക് കമ്പനി സിബിഒ സുജൽ പരേഖ് പറഞ്ഞു. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ എല്ലാ ഗാനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ എത്തിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Toxic
'പക്കാ തമിഴ് പടം'; സൂര്യ 47 നെക്കുറിച്ച് ജിത്തു മാധവൻ

"ടോക്സിക്കിന് ആവശ്യം അവിസ്മരണീയമായ ഒരു സംഗീതാനുഭവമാണ്. സിനിമയുടെ താളമാണ് സംഗീതം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സീ മ്യൂസിക്കുമായി ചേർന്നുള്ള ഈ യാത്ര കെവിഎൻ പ്രൊഡക്ഷൻസിന്റെ ദീർഘകാലമായുള്ള സഹകരണത്തിന്റെ തുടക്കമാണ്." എന്ന് കെവിഎൻ പ്രൊഡക്ഷൻസ് ചെയർമാൻ വെങ്കട്ട് കെ. നാരായണ പറയുകയുണ്ടായി.

Toxic
'ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചു തന്നതിന് നന്ദി'; ‌മ‍ഞ്ജുവിന് റേസിങ് പിറ്റ് പരിചയപ്പെടുത്തി അജിത്

അതേസമയം ടോക്സിക് ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യഷും ​ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Cinema News: Yash starrer Toxic movie update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com