'അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നവന്‍', മകനൊപ്പം മലൈകയുടെ സെല്‍ഫി; ആധുനിക അമ്മയെന്ന് രംഗോലിയുടെ പരിഹാസം; വിവാദം

മലൈക അറോറയും  മകനും തമ്മിലുള്ള ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള രംഗോലിയുടെ ട്വിറ്റര്‍ പോസ്റ്റാണ് വിവാദമായിരിക്കുന്നത്
'അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നവന്‍', മകനൊപ്പം മലൈകയുടെ സെല്‍ഫി; ആധുനിക അമ്മയെന്ന് രംഗോലിയുടെ പരിഹാസം; വിവാദം
Updated on
1 min read

ടി കങ്കണ റണാവത്തും സഹോദരി രംഗോലിയും എന്നും വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. ആര്‍ക്കെതിരേയും എന്തുപറയാനും ഇരുവര്‍ക്കും മടിയില്ല. ഇപ്പോള്‍ വിവാദങ്ങളില്‍ നിറയുന്നത് നടി മലൈക അറോറയെക്കുറിച്ചുള്ള രംഗോലിയുടെ കമന്റാണ്. മലൈക അറോറയും  മകനും തമ്മിലുള്ള ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള രംഗോലിയുടെ ട്വിറ്റര്‍ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. 

മകന്‍ അര്‍ഹാനൊപ്പമുള്ള ചിത്രം മലൈകയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നൈറ്റ് ഡ്രസ് ധരിച്ച് മകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു മലൈക അറോറ പങ്കുവച്ചത്. 'അമ്മയുടെ കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യാന്‍ മകന്‍ സന്മനസ് കാട്ടുമ്പോള്‍' എന്നൊരു അടിക്കുറിപ്പും മലൈക അറോറ ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ഈ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ട്വിറ്ററിലൂടെയായിരുന്നു രംഗോലിയുടെ കമന്റ്. 

ഇതാണ് ആധുനിക ഇന്ത്യന്‍ അമ്മ, വളരെ നന്നായിരിക്കുന്നു എന്ന അടിക്കുറിപ്പിലാണ് രംഗോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ രംഗോലിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മലൈകയെ പരിഹസിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് രംഗോലിയുടെ പോസ്റ്റ് എന്നാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശനം ശക്തമായതോടെ മറുപടിയുമായി രംഗോലി രംഗത്തെത്തി. ആധുനിക കാലത്തെ അമ്മ എന്ന് താന്‍ വിളിച്ചതിന് ആളുകള്‍ എന്തൊക്കെ വൃത്തികേടാണ് മലൈകയെക്കുറിച്ച് എഴുതി വിടുന്നതെന്നും ഇങ്ങനെ അനാവശ്യമായി ചിന്തിച്ചു കൂട്ടുന്നത് ശരിയല്ലെന്നുമാണ് രംഗോലി പറഞ്ഞത്. 

ബോളിവുഡ് നടി മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. നടന്‍ അര്‍ബാസ് ഖാനുമായുള്ള നീണ്ട നാളത്തെ ദാമ്പത്യ ബന്ധം ഉപേക്ഷിച്ച് തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറിനെ പ്രണയിച്ചതിന് രൂക്ഷ വിമര്‍ശനമാണ് മലൈക നേരിടേണ്ടി വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com