കര്‍ണാടകയ്ക്ക് സ്‌റ്റൈല്‍മന്നനേയും ഉലകനായകനേയും വേണ്ട; സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ഇരുവരും കാവേരി പ്രശ്‌നത്തില്‍ കര്‍ണ്ണാടകയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു
കര്‍ണാടകയ്ക്ക് സ്‌റ്റൈല്‍മന്നനേയും ഉലകനായകനേയും വേണ്ട; സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം
Updated on
1 min read

കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അതിനിടയില്‍ തമിഴ് സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്തിന്റേയും കമലഹാസന്റേയും ചിത്രങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീവ്ര കന്നട സംഘടനകള്‍ രംഗത്ത്. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ഇരുവരും കാവേരി പ്രശ്‌നത്തില്‍ കര്‍ണ്ണാടകയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സൂപ്പര്‍സ്റ്റാറുകളേയും വിലക്കണമെന്ന ആവശ്യം ശക്തമായത്.

കന്നട ചലുവാലി വതല്‍ പക്ഷ എന്ന സംഘടനയുടെ നേതാവ് വതല്‍ നാഗരാജാണ് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണവുമായി തര്‍ക്കമാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വിജയ്, നാസര്‍, ധനുഷ് ഉള്‍പ്പടെ നിരവധി തമിഴ് സിനിമ താരങ്ങളാണ് കാവേരി പ്രശ്‌നത്തില്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

ജലവിതരണത്തില്‍ തീരുമാനമെടുക്കാന്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. തമിഴ്‌സിനിമ താരങ്ങളും പ്രതിപക്ഷ കക്ഷികളും ഒരുമിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ നടത്തേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com