പെൺമക്കളുടെ ദിനത്തിൽ ഒരു മകൾക്കായി ഇർഫാനും താനും എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന് കുറിക്കുകയാണ് സുതാപ സിക്ദർ. ഒരു മകൾ വേണമെന്ന് ഇർഫാൻ അതിതീവ്രമായി ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുതാപ. ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് സങ്കടമുണ്ടെന്നാണ് സുതാപ കുറിച്ചിരിക്കുന്നത്.
"ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി അതിതീവ്രമായി ആഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ എന്റെ ഡോക്ടർ മകൻ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങൾ, ആരോഗ്യമുള്ള കുഞ്ഞ് എന്നാണ്. എനിക്ക് കടുത്ത നിരാശ തോന്നി. ആ ദിവസവും ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെൺകുഞ്ഞിന്.."സുതാപ കുറിക്കുന്നു.
ഈ വർഷം ഏപ്രിൽ 29നാണ് ഇർഫാൻ മരിച്ചത്. കാൻസർ ബാധിതനായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates