'മനോജ് ബാജ്പയീക്ക് മുന്നില്‍വെച്ച് എന്നെ അപമാനിച്ചു, മക്കളെ കാണാന്‍ വരാറില്ല'; നവാസുദ്ദീന്‍ സിദ്ധീഖിക്ക് എതിരെ ഭാര്യ

വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ആലിയ
'മനോജ് ബാജ്പയീക്ക് മുന്നില്‍വെച്ച് എന്നെ അപമാനിച്ചു, മക്കളെ കാണാന്‍ വരാറില്ല'; നവാസുദ്ദീന്‍ സിദ്ധീഖിക്ക് എതിരെ ഭാര്യ
Updated on
1 min read

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധീഖിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഭാര്യ ആലിയ. തന്റെ മറ്റ് നടന്മാര്‍ക്ക് മുന്‍പില്‍ വെച്ച് അപമാനിച്ചെന്നും കുട്ടികളെ കാണാന്‍ തയാറാവുന്നില്ലെന്നുമാണ് ആലിയ പറഞ്ഞത്. നാല് വര്‍ഷത്തില്‍ അധികമായ പിരിഞ്ഞുകഴിയുന്ന ഇവര്‍ വിവാഹമോചനത്തിന്റെ വക്കിലാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവാസുദ്ദീനെതിരെ ആലിയ രംഗത്തെത്തിയത്. 

ഞാന്‍ അവരോട് ഒന്നും പറഞ്ഞിട്ടില്ല. അച്ഛന്‍ എവിടെയാണെന്നും ഷൂട്ടിങ് എവിടെയാണെന്നുമെല്ലാം മക്കള്‍ ചോദിക്കാറുണ്ട്. ന്യൂയോര്‍ക്കിലും യുഎസിലുമൊക്കെയാണ് അച്ഛന്‍ ഷൂട്ടിങ് തിരക്കിലാണ് എന്നാണ് ഞാന്‍ കുട്ടികളോട് പറയുന്നത്. പക്ഷേ എത്ര വര്‍ഷം എനിക്കിത് പറയാനാകും. മുംബൈയിലെ ഓഫിസില്‍ വരുമ്പോള്‍ മക്കളെ വന്നു കാണാന്‍ ഞാന്‍ പറയാറുണ്ട്. എന്നാല്‍ തിരക്കാണെന്നാണ് പറയുക. പപ്പ ഷൂട്ടിങ് തിരക്കിലാണെന്ന് പറയാന്‍ നിര്‍ബന്ധിതയാവുകയാണ് ഞാന്‍- ആലിയ പറഞ്ഞു. ഇരുവര്‍ക്കും രണ്ട് കുട്ടികളാണ്. 

ബോളിവുഡ് താരങ്ങള്‍ക്ക് മുന്‍പില്‍ തന്നെ ആക്ഷേപിച്ചതായും ആലിയ പറയുന്നു. മനോജ് വാജ്‌പെയ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആ സമയത്തുപോലും ഞാന്‍ അപമാനിക്കപ്പെട്ടു. നവാസിനായി ഭക്ഷണം പാകം ചെയ്യുകയായിരുന്നു ഞാന്‍. അതിനിടെ ചര്‍ച്ചയില്‍ പങ്കാളിയാവാനും ശ്രമിച്ചു. എന്നാല്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നും ആളുകളുടെ മുന്നില്‍ മിണ്ടാതിരിക്കണം എന്നുമാണ് പറഞ്ഞത്. പൊതുസ്ഥലങ്ങളില്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ഭാര്യയ്ക്ക് കിട്ടേണ്ട ബഹുമാനം നവാസ് തനിക്ക് തന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. 

വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ആലിയ. താരത്തിന്റെ കുടുംബത്തിന് എതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. സഹോദരന്‍ ഷമാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com